മെട്രോ സ്ഥലമേറ്റെടുപ്പ്; ശീമാട്ടിയുടെ ഭൂമി അഴിമതിയിൽ അന്വേഷണം, അന്വേഷണ പരിധിയിൽ മുൻ ജില്ലാ കലക്ടർ രാജമാണിക്യം, ആരോപണം ശീമാട്ടി ടെക്സ്റ്റൈൽസ് വക 32 സെന്റ് സ്ഥലം ഏറ്റെടുത്തുതുമായി ബന്ധപ്പെട്ട്...
കൊച്ചി: കൊച്ചി മെട്രോ പദ്ധതിയ്ക്കായി എറണാകുളം നഗരത്തിൽ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ തുടരന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. രാജമാണിക്യം എറണാകുളം ജില്ലാ കലക്റ്ററായിരിക്കെ നടത്തിയ ഇടപാടിൽ വൻ അഴിമതി നടന്നതായി കാട്ടി 2016ൽ കളമശേരി സ്വദേശി ജി.ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിയിൽ ത്വരിതാന്വേഷണം നടത്താൻ മൂന്നു കൊല്ലം മുമ്പു കോടതി ഉത്തരവിട്ടിരുന്നു.
ബംഗാളില്‍ സിനിമാ ടിവി താരങ്ങള്‍ ബിജെപിയിലേക്ക്.... 12 പേരെ പാര്‍ട്ടിയിലെത്തിച്ച് മുകുള്‍ റോയ്
മെട്രോ
സ്ഥലമേറ്റെടുപ്പിന്റെ
വ്യവസ്ഥകളിൽ
ശീമാട്ടിക്ക്
മാത്രമായി
ഇളവുവരുത്തിയെന്ന
ആരോപണത്തിലാണ്
അന്വേഷണം.
മെട്രൊ
നിർമ്മാണത്തിനു
എറണാകുളം
മാധവ
ഫാർമസി
ജംക്ഷന്
സമീപം
എംജി
റോഡിൽ
ശീമാട്ടി
വിട്ടുനൽകിയ
32
സെന്റ്
ഭൂമിയിൽ
പുറമ്പോക്കുഭൂമി
ഉണ്ടോയെന്ന്
അന്വേഷണം
നടത്തണമെന്നാണ്
കോടതി
ഉത്തരവിട്ടത്.
ജില്ലാ
ഭരണകൂടം
ശീമാട്ടിയ്ക്ക്
മാത്രമായി
സെന്റിന്
80
ലക്ഷം
രൂപ
വില
നിശ്ചയിച്ചതിൽ
അഴിമതിയുണ്ടോയെന്ന്
പരിശോധിക്കണമെന്നും
കോടതി
ഉത്തരവിട്ടു.
തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല.രാജമാണിക്യത്തിനും ശീമാട്ടിയുടമകളായ ബീനാ കണ്ണൻ, തിരുവെങ്കിട്ടം എന്നിവർക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ടാണു 2016ൽ ഗിരീഷ് ബാബു പരാതി നൽകിയത്. ജില്ലാ കലക്റ്റർ ചെയർമാനായ പർച്ചെയ്സ് കമ്മിറ്റിയാണ് കൊച്ചി മെട്രൊയ്ക്കു വേണ്ടി സ്ഥലമേറ്റെടുപ്പ് നടത്തിയത്. ശീമാട്ടിയുമായുണ്ടാക്കിയ കരാറിൽ സ്ഥലത്തിന്റെ പൂർണ ഉടമസ്ഥാവകാശം കെഎംആർഎല്ലിന് ഇല്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
മറ്റ് സ്ഥലമുടമകൾക്ക് സെന്റിന് 52 ലക്ഷം രൂപ നൽകുന്നിടത്തു ശീമാട്ടിക്ക് 80 ലക്ഷം നൽകിയതിൽ അഴിമതിയുണ്ടെന്നുമാണു പരാതി.വസ്തു ഏറ്റെടുക്കലിൽ ക്രമക്കേടുണ്ടെന്നു കെഎംആർഎല്ലും സ്ഥിരീകരിച്ചിരുന്നു. കെഎംആർഎൽ ഫിനാൻസ് ഡയറക്റ്റർ അബ്രഹാം ഉമ്മൻ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചി മെട്രോ റെയ്ൽ ലിമിറ്റഡിന്റെ എതിർപ്പു കണക്കിലെടുക്കാതെയാണ് സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചത്. പരാതി വിജിലൻസ് കോടതി പരിഗണിച്ച 2016ൽ രാജമാണിക്യത്തിന്റെ ഭാര്യ നിഷാന്തിനി വിജിലൻസ് എസ്പിയായിരുന്നു. അതിനാൽ അന്വേഷണം മറ്റെതെങ്കിലും യൂണിറ്റിനെ ഏൽപ്പിക്കണമെന്നും പരാതിക്കാരൻ അന്ന് ആവശ്യപ്പെട്ടിരുന്നു.