എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലടയിലെ മർദനമറിഞ്ഞയുടൻ ബന്ധപ്പെട്ട പോലീസുകാരെ അറിയിച്ചു; ഹൈവേ അലർട്ട് വഴി അങ്കമാലിയ ബസ് തടഞ്ഞിട്ടു, പൊലീസുകാരന്‍റെ സേവനത്തിന് അംഗീകാരം

  • By Desk
Google Oneindia Malayalam News

കൊച്ചി: കല്ലട ബസിൽ യാത്രക്കാർക്കു മർദനമേറ്റ സംഭവമറിഞ്ഞയുടൻ വി‌വരം ബന്ധപ്പെട്ട പൊലീസുകാരെ അറിയിക്കാനും ബസ് പിടികൂടാനും നടപടിയെടുത്ത ഹൈവേ അലർട്ട് കൺട്രോൾ റൂമിലെ പൊലീസുകാരന്‍റെ സേവനത്തിന് അംഗീകാരം. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്‍റെ പേരിൽ മരട് എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സ്ഥലം മാറ്റി‍യതിനു പിന്നാലെയാണു കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

<strong>മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസല്‍ ഇനി എസ് വൈഎസ് തണലില്‍ അന്തിയുറങ്ങും, മലയാളികളെ രക്ഷിച്ച 'ഹീറോ' യ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം....</strong>മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസല്‍ ഇനി എസ് വൈഎസ് തണലില്‍ അന്തിയുറങ്ങും, മലയാളികളെ രക്ഷിച്ച 'ഹീറോ' യ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം....

പൊലീസ് ആസ്ഥാനത്തെ ഹൈവേ കൺട്രോൾ റൂം അലർട്ട് സെല്ലിൽ ജോലി ചെയ്യുന്ന ഹവിൽദാർ പ്രവീണിനാണ് സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരം ലഭിച്ചത്. 21നു പുലർച്ചെ നാലരയ്ക്കു കല്ലട ട്രാവൽസിന്‍റെ ബസ് വൈറ്റില ജംക്‌ഷനിൽ എത്തിയപ്പോഴാണു യാത്രക്കാരായ അജ‍യഘോഷ്, സച്ചിൻ, മുഹമ്മദ് അഷ്കർ എന്നിവർക്കു ബസ് ജീവനക്കാരുടെ മർദനമേറ്റത്. ബസിനകത്തിട്ടു മർദിച്ച ശേഷം പുറത്തേക്കു വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തുടർന്നു ബസ് വിട്ടുപോവുകയും ചെയ്തു.

Police

ഹൈവേയിൽ പരുക്കേറ്റു നിന്ന യാത്രക്കാർ ഹൈവേ അലർട്ട് നമ്പരായ 9846100100 ൽ വിളിച്ചാണു വിവരം അറിയിച്ചത്. ഈ’ സമയം കോൾ എടുത്ത ഹവിൽദാർ പ്രവീൺ ഉടൻ കൊച്ചി കൺട്രോൾ റൂമിൽ അറിയിച്ചു. നാലു പൊലീസ് ജില്ലകൾക്ക് വിവരം കൈമാറി അങ്കമാലിയിൽ ബസ് തടഞ്ഞിടാനും നടപടിയെടുത്തു. വയർലെസ് സന്ദേശം ലഭിച്ചതിനെ തുടർ‌ന്നാണു മരട് എസ്ഐ ബൈജു പി. ബാബുവും പൊലീസുകാരും സ്ഥലത്തെത്തി യാത്രക്കാരെ കണ്ടെത്തിയത്.

ആക്രമണത്തിന്‍റെ വിവരം ആദ്യം അറിഞ്ഞതു ‌മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ കൈമാറുകയും ഫലപ്രദമായ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തതിനാണു‌ പ്രവീണിന് അംഗീകാരം നൽകി ആദരിച്ചതെന്നു പൊലീസ് വ്യക്തമാക്കി. കേരള പൊലീസിന്‍റെ ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ അദ്ദേഹത്തിന്‍റെ ഫോട്ടോ സഹിതം പോസ്റ്റുമിട്ടു.

അതേസമയം മരട് എസ്ഐ ബൈജു പി. ബാബു, സിപിഒമാരായ എം.എസ്.സുനിൽ, സുനിൽകുമാർ, പൊലീസ് ഡ്രൈവർ ബിനേഷ് എന്നിവരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത് ജില്ലയിലെ പൊലീസുകാർക്കിടെ പ്രതിഷേധത്തിന് ഇടയാക്കി. ബൈജുവിനെ പിന്തുണയ്ക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുകൾ സജീവമാണ്. ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്തത് ബൈജുവും സംഘവുമാണെന്നും അതിനാൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണു വാദം.

Ernakulam
English summary
Kallada issue: Appreciation for the police in his service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X