എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടിമിന്നലായി ഓപ്പറേഷൻ കിങ് കോബ്ര; ആദ്യ ഘട്ടം തീരേണ്ടിയിരുന്നത‌ു നാളെ, സ്പെഷ്യൽ ഡ്രൈവ് നീട്ടാനൊരുങ്ങി പോലീസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഗൂണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും മയക്കുമരുന്നു ലോബിയേയും ലക്ഷ്യമിട്ടു കൊച്ചി സിറ്റി പൊലീസ്‌ കമ്മിഷണർ തുടടങ്ങിയ സ്പെഷ്യൽ ഡ്രൈവ് "ഓപ്പറേഷൻ കിങ് കോബ്ര' ഏപ്രിൽ 15വരെ നീട്ടിയേക്കും. പുതിയ സിറ്റി പൊലീസ് കമ്മിഷണർ ചുമതലയേറ്റ ശേഷം കഴിഞ്ഞ 18നു തുടക്കമിട്ട ഓപ്പറേഷൻ ആദ്യ ഘട്ടത്തിൽ നാളെ വ‌രെയാണു നിശ്ചയിച്ചത്.

<strong>വയനാട് ജില്ലാ ആശുപത്രി മില്‍മക്ക് നല്‍കാനുള്ളത് 20.55 ലക്ഷം രൂപ; പാല്‍ വിതരണം നിലച്ചു, പോഷഹാരങ്ങളുടെ വിതരണവും ഉടന്‍ നിലച്ചേക്കും</strong>വയനാട് ജില്ലാ ആശുപത്രി മില്‍മക്ക് നല്‍കാനുള്ളത് 20.55 ലക്ഷം രൂപ; പാല്‍ വിതരണം നിലച്ചു, പോഷഹാരങ്ങളുടെ വിതരണവും ഉടന്‍ നിലച്ചേക്കും

എന്നാൽ കിങ് കോബ്രയുടെ വിജയം കണക്കിലെടുത്തു രണ്ടാഴ്ച കൂടി നീട്ടുന്നത് ജില്ലാ പൊലീസിന്‍റെ പരി‌ഗണനയിലാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ എറണാകുളത്തെ ഒട്ടുമിക്ക കുപ്രസിദ്ധ ഗൂണ്ടകളെയും കസ്റ്റഡിയിലെടുക്കാൻ സാധിച്ചതു നേട്ടമായി. അടിപിടി, വധശ്രമം, കൂലിത്തല്ലു കേസുകളിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

Ernakulam

നിരവധി സാമൂഹിക വിരുദ്ധരെ കരുതൽ തടങ്കൽ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ കിങ് കോബ്ര തുടങ്ങുന്നതിനു മുമ്പായി അറസ്റ്റ് ചെയ്യേണ്ട ഗൂണ്ടകളുടേയും സാമൂഹിക വിരുദ്ധരുടേയും പട്ടിക പൊലീസ് തയാറാക്കിയിരുന്നു. ഇതിൽപ്പെട്ട ഏതാനും പേർ ഇനിയും പിടിയിലാകാനുണ്ട്. അടുത്ത ഘട്ടത്തിൽ അവരെയും പിടികൂടും.

സ്വൈര്യജീവിതം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണു പ്രത്യേക ഡ്രൈവ് തുടങ്ങുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ മുൻകാല കുറ്റവാളികൾ എറണാകുളത്തും പരിസരത്തും ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുപ്രസിദ്ധ ഗൂണ്ടയുടെ നേതൃത്വത്തിൽ കളമശേരിയിലെ തുണി വ്യാപാരിയെ തട്ടിക്കൊണ്ടു പോയതു മൂന്നു മാസം മുൻപായിരുന്നു.

പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് ഇവർ ‌പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മുൻകാല ഗൂണ്ടകളിൽ ചിലർ മയക്കുമരുന്നു വിതരണം നടത്തുന്നതായും കണ്ടെത്തിയിരുന്നു. സിറ്റി പരിധിയിൽ വർധിച്ചു വരുന്ന മ‍യക്കുമരുന്നു വിതരണവും കിങ് കോബ്രയ്ക്ക് കാരണമായി. സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയ ശേഷം എറണാകുളത്തേക്കുള്ള മയക്കുമരുന്നു കടത്തും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കരുതൽ തടങ്കൽ പ്രകാരം കസ്റ്റഡിയിലെടുക്കുന്നവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണു തുടർനടപടികൾ. ഇവർ നിലവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ ഗൂണ്ടാ വിരുദ്ധ നിയമത്തിൽ പെടുത്തി ജയിലിൽ അടയ്ക്കുന്നതും നാടുകടത്തുന്നതും ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. കിങ് കോബ്രയ്ക്ക് ആവേശം പകരാൻ സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ തന്നെ നേരിട്ടു പരിശോധനയ്ക്ക് ഇറങ്ങിയിരുന്നു.

Ernakulam
English summary
King cobra operations in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X