ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്; കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
'മോദിയെപ്പറ്റി
നല്ലതു
പറഞ്ഞാൽ
പുറത്ത്,
അബ്ദുള്ളക്കുട്ടിക്ക്
ഇങ്ങോട്ട്
വരാം',
ക്ഷണിച്ച്
സുരേന്ദ്രന്‍
കഠിനമായ
ചുമ,
പനി
മുതലായ
രോഗ
ലക്ഷണങ്ങള്‍
ഉണ്ടെങ്കില്‍
ആരും
മറച്ച്
വയ്ക്കാതെ
എത്രയും
പെട്ടന്ന്
ചികിത്സ
തേടണം.
അതുപോലെ
ആശുപത്രികള്‍ക്കും
രോഗ
പര്യവേക്ഷണത്തിനും
അണുബാധ
നിയന്ത്രണത്തിനും
ആവശ്യമായ
നിര്‍ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്.
ഏത്
സാഹചര്യവും
നേരിടാന്‍
ആരോഗ്യ
വകുപ്പ്
സജ്ജമാണ്.
വിവിധ
ആശുപത്രികളില്‍
ഐസൊലേഷന്‍
വാര്‍ഡ്
അടക്കമുള്ള
സംവിധാനങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടെന്നും
മന്ത്രി
അറിയിച്ചു.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകണം. ഇതിന് സഹായകരമായ നിലവിലുള്ള മാര്‍ഗ രേഖകള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റായ http://www.dhs.kerala.gov.in/ ല്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.