തിരഞ്ഞെടുപ്പ് ആവേശത്തിനിടെയെറ്റ ആഘാതമായി മാണിയുടെ നിര്യാണം; വിടപറഞ്ഞതും കുട്ടിയമ്മയുടെ കൈപിടിച്ച്...
Recommended Video

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ പ്രവർത്തകർക്ക് ആഘാതമായി മാണിസാറിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ അഞ്ചു മുതൽ കെ എം മാണി ലക്ഷോറിൽ ചികിത്സയിലായിരുന്നു. പതിനൊന്നു മണി വരെ ആരോഗ്യനില സാധാരണ നിലയിലായിരുന്നുവെങ്കിലും പിന്നീട് രകത സമ്മർദം താഴുകയായിരുന്നു. ഹ്യദയമിടിപ്പും താഴ്ന്നതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ആന്തരീകാവയവങ്ങളുടെ പ്രവർത്തനങ്ങളും താളം തെറ്റി.
വൈകീട്ട് 4.57 ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ കുട്ടിയമ്മയുടെ കൈ പിടിച്ചു കൊണ്ടാണ് മാണിസാർ വിടപറഞ്ഞത്. മകൻ ജോസ് കെ മണി, മരുമകൾ നിഷ ഉൾപ്പെടെ മക്കളും മരുക്കളും മരണ സമയത്ത് കൂടെയുണ്ടായിരുന്നു. മാണി സാറിന്റെ ആരോഗ്യനില വഷളായെന്ന് അറിഞ്ഞതോടെ തിരഞ്ഞെടുപ്പ് അതേ സമയം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രവർത്തകർ ഉച്ചയോടെ തന്നെ നിരാശയിലായി. ഇതോടെ പ്രവർത്തകരും നേതാക്കളും ആശുപത്രിയിലേക്കെത്തി തുടങ്ങിയിരുന്നു.

മരണം സ്ഥിരീകരിച്ചതോടെ മകൻ ജോസ് കെ മാണി കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങിയതോടെ അണികളിൽ പലരും ദു:ഖം താങ്ങാനാകാതെ വിതുമ്പി. സി എഫ് തോമസ് തുടർന്നുള്ള ചടങ്ങുകളും പൊതുദർശനത്തേയും കുറിച്ച് വിശദീകരിച്ചു. കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂർ ജോസ് കെ മാണിയെ ആശ്ലേഷിച്ചു കൊണ്ടാണ് ദു:ഖം പങ്കുവെച്ചത്. മാണിയുടെ വിയോഗ മറിഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ആശുപത്രിയിലെത്തി.
കെ എം മാണിയുടെ നിയമസഭാ പ്രവർത്തനങ്ങളെ അനുസ്മരിച്ച കൊടിയേരി ജോസ് കെ മാണിയേയും കുടുംബത്തേയും ആശ്വസിപ്പിച്ച് ഏറെ നേരം ചിലവിട്ട ശേഷമാണ് സി പി എം സംസ്ഥാന സെക്രട്ടറി ആശുപത്രി വിട്ടത്. വൈകീട്ട് 7.30 ഓടെ പി ജെ ജോസഫ് ആശുപത്രിയിലെത്തി മക്കളേയും ബന്ധുക്കളേയും പ്രവർത്തകരേയും ആശ്വസിപ്പിച്ചു. അതേ സമയം ആശുപത്രിയിലേക്കെത്തിയ പ്രവർത്തകരുടെ തിരക്ക് പരിഗണിച്ച് തുടർന്ന് 7 O5 വരെ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചിരുന്നു.
വിവിധ രാഷട്രീയ കക്ഷികളിലെ പ്രവർത്തകർ ഉൾപ്പെടെ സാമൂഹിക രംഗത്തെ വിവിധ തുറകളിൽ പെട്ട നൂറു കണക്കിനാളുകൾ മാണി സാറിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. അപ്രതീക്ഷിതമായി പെയ്ത മഴയും കാറ്റും അവഗണിച്ചു കൊണ്ടാണ് ജനങ്ങൾ ആശുപത്രിയിലേക്കെത്തിയത്. പൊതുദർശനത്തിനു ശേഷം തിരക്ക് കുറഞ്ഞതെങ്കിലും നേതാക്കളും അടുത്ത പ്രവർത്തകരും ആശുപത്രിയിൽ തന്നെ തുടർന്നു. എം എൽ എ മാരായ ജി സുധാകരൻ, മോൻസ് ജോസഫ്, എൻ ജയരാജ്, റോഷി അഗസ്റ്റിൻ, എം സ്വരാജ്, എം കെ മുനീർ, പി ടി തോമസ്, ഡൊമനിക് പ്രസന്റേഷൻ, കെ ബാബു,മേയർ സൗമിനി ജയിൻ, കെ വി തോമസ്, ടോണി ചമ്മണി, കലക്ടർ മുഹമ്മദ് വൈ സഫറുള്ള, തോമസ് ഉണ്ണിയാടൻ, നടൻ കുഞ്ചാക്കോ ബോബൻ, പി രാജീവ്, പി രാജു, പി കെ ഫിറോസ്, അൽഫോൺസ് കണ്ണന്താനം വിജയ് സാക്കറെ ഐ പി എസ് എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications