കൊച്ചിയിൽ വൻ ലഹരി മരുന്നുമായി ഇറാനിയൻ ബോട്ട്, പിടിച്ചെടുത്തത് 200 കിലോ ഹെറോയിൻ
കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട. പുറം കടലിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. ഇറാനിയൻ ബോട്ടിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നാവിക സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിനാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരി സംഘത്തെ പിടികൂടുന്നതിന് എൻസിബി ഉദ്യോഗസ്ഥർ നാവിക സേനയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന് ആറു പേരെ
എൻസിബി ഉദ്യോഗസ്ഥർ എൻസിബി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

പ്രതീകാത്മക ചിത്രം
പിടിയിലായവരെല്ലാം ഇറാനിയൻ പൌരൻമാരാണ്. പുറം കടലിൽ ലഹരികടത്ത് നടക്കുന്നതായി നാർകോട്ടിക് ബ്യൂറോയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന നാവിക സേനയുടെ സഹായത്തോടെ സംഘം പുറം കടലിലേക്ക് പുറപ്പെടുകയായിരുന്നു. അറസ്റ്റിന് ശേഷം ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. പിടിയിലായ വസ്തുകളും, ഇറാനിയൻ പൌരൻമാരെയും കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് നാവിക സേന അറിയിച്ചു.
രാജ്യത്ത് ലഹരി കടത്തും ഉപയോഗവും വർധിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഹരി എത്തുത്തതിൽ കടൽ മാർഗമാണ് സംഘങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് എജൻസികളുടെ നിഗമനം. ഇതോടെയാണ് കടൽ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്.
കൊച്ചിയില്‍ ലഹരി മരുന്ന് പിടികൂടി, രണ്ടുപേര്‍ പിടിയില്‍
ആന്ധ്രപ്രദേശില്‍ നിന്ന് കൊച്ചിയിലെത്തിച്ച 2.65 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. പനങ്ങാട് സ്വദേശികളായ സുജില്‍, അന്‍സല്‍ എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക്സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
എറണാകുളത്തെത്തിയ ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. നോര്‍ത്ത് സ്റ്റേഷനില്‍ ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ പുറത്തിറങ്ങിയ ഇവരെ നാര്‍ക്കോട്ടിക്സും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കഴിഞ്ഞ കുറച്ച് ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഇവര്‍ ആന്ധ്രയിലേക്ക് പോയത് എട്ട് ദിവസം മുന്‍പാണ്. വിശാഖപട്ടണത്ത് നിന്ന് വാങ്ങിയ ഹാഷിഷ് ഒായിലുമായാണ് കൊച്ചിയിലേക്ക് ഇവർ എത്തിയത്. സുജിലും അന്‍സലും ലഹരി കടത്ത് കേസിലെ സ്ഥിരം പ്രതികളാണെന്ന് പോലീസ് പറയുന്നു.
നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നോര്‍ത്ത് സിഐ ബ്രിജുകുമാര്‍,എസ് ഐ മാരായ ശ്രീകുമാര്‍ അഖില്‍ദേവ് എന്നിവരാണ് ലഹരി വസ്തുകൾ പിടി കൂടിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications