75 കാരിയെ പീഡിപ്പിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി, കൈകാലുകള്‍ കെട്ടി തൂക്കിയെടുത്ത് പോലീസ്
കൊച്ചി: കോലഞ്ചേരി പുത്തന്‍കുരിശില്‍ 75 വയസുകാരിയായ വയോധികയെ ക്രൂര പീഢനത്തിന് ഇരയാക്കിയത് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണെന്ന് വ്യക്തമാക്കി പോലീസ്. ഫാഫി, രണ്ടാം പ്രതി ഇരുപ്പച്ചിറ ആശാരിമലയയിൽ വീട്ടിൽ മനോജ് (43), മനോജിന്റെ അമ്മ മൂന്നാം പ്രതി ഓമന (66) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. 75കാരിയെ മുറിവേൽപ്പിച്ച ആയുധം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആക്രമണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

മനഃപൂര്‍വം വീട്ടിലേക്ക്
വയോധികയുടെ പരിചയക്കാരിയായ ഓമന മനഃപൂര്‍വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്. ഓമനയുടെ രഹസ്യ ഇടപാടുകാരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളതായും ഓമന പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

കോടതിയില്‍
ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഉന്ന പോലീസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വീഡിയോ കോൺഫറൻസിലൂടെ കോലഞ്ചേരി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ പ്രതികളെ തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി പുത്തന്‍ കുരിശ് പോലീസിന് വിട്ടുനല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതി
സംഭവത്തിലെ പ്രധാന പ്രതികളെയെല്ലാം പിടി കൂടിയെന്നാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതിയും ലോറി ഡ്രൈവറുമായ മുഹമ്മദ് ഷാഫിയെ വാഴക്കുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്

നാട്ടുകാരുടെ സഹായത്തോടെ
ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ കൂടി സഹായത്തോടെ കീഴടക്കുകയായിരുന്നു. പൂനെയില്‍ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ഇയാളെ പിടികൂടിയ സി.ഐ.അടക്കമുള്ള ഉദ്യാഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. കൈകാലുകള്‍ കെട്ടിയിട്ട് ഇയാലെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പീഡനം നടന്നത്
ഞായറാഴ്ച ഉച്ചക്ക് രണ്ടാം പ്രതി ഒാമനയുടെ വീട്ടില്‍വച്ചായിരുന്നു പീഡനം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകന് പറയുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഒാമനയുടെ മകന് മൂന്നാം പ്രതി മനോജാണ് വൃദ്ധയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്
എഴുപത്തിയഞ്ചുകാരിയെ ഓമന വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം വീട്ടില്‍ ഇവരെ കണ്ടപ്പോള്‍ ഇവരെ കണ്ടപ്പോൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വയോധികയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍ മാര്‍ അറിയിക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തിൽ
രണ്ട് ദിവസം കൂടി ഇവര്‍ തീവ്രപരിചരണ വിഭാഗത്തിൽ തുടരും. മൂത്രസഞ്ചിയിലും കുടലിലും മുറിവു പറ്റിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സ്ത്രീയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications