തൊഴിൽ വകുപ്പിന്റെ കരുതൽ!... അർദ്ധരാത്രി ഇൻഷുറൻസ് കാർഡ് നൽകി ബംഗാൾ സ്വദേശിക്ക് ചികിത്സ ഉറപ്പാക്കി!!
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളെജിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ള പശ്ചിമ ബംഗാൾ സ്വദേശിക്ക് ചികിത്സാ സഹായം ലഭ്യമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അർധരാത്രി ഇൻഷുറൻസ് കാർഡ് നൽകി. പശ്ചിമ ബംഗാൾ സ്വദേശി ചിരഞ്ജിത് റോയിക്കാണ് വ്യാഴാഴ്ച ഐസിയുവിലെത്തി ജില്ലാ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥനും, ഇൻഷുറൻസ് ഐടി സംഘവും ചേർന്ന് ആവാസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാക്കി കാർഡ് നൽകിയത്.
ബിഎസ്പി എംഎൽഎയും കാലുമാറി: തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് നിർണായകം, പിന്നിൽ മായാവതിയെന്ന്!!
ചിരഞ്ജിത്ത് റോയിക്ക് പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾ ചികിത്സിച്ചെങ്കിലും അസുഖം മാറിയിരുന്നില്ല. തുടർന്ന് അവിടെ ചികിത്സിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതു കൊണ്ട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അയാൾ ചോര ഛര്‍ദ്ദിക്കുകയും കൂടുതൽ അവശനാകുകയും ചെയ്തതിനെ തുടർന്ന് ആശുപത്രി പിആര്‍ പ്രാഥമിക ചികിത്സ നല്‍കിയെന്നും ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി വഴിയുണ്ടോയെന്നും ആവാസ് വിഭാഗത്തിൽ അന്വേഷിച്ചു. എന്നാൽ ഇയാൾ ആവാസ് എന്റോള്‍മെന്റ് നടത്തിയിട്ടില്ലാലായിരുന്നു. പിന്നെ ദ്രുത ഗതിയിലായിരുന്നു നീക്കങ്ങള്‍. ആവാസ് കാര്‍ഡ് വിതരണത്തിന്റെ ചുമതലയുള്ള എറണാകുളം ജില്ലാ ലേബര്‍ ഓഫിസർ വി.ബി.ബിജു ആശുപത്രിയിലെത്തി ഉടന്‍ കാര്‍ഡ് നല്‍കാമെന്ന് ഉറപ്പു നൽകുകയായിരുന്നു.
രാത്രി 10.30-ാടെ ജില്ലാ ലേബര്‍ ഓഫിസ് ജീവനക്കാരൻ കൃഷ്ണപ്രസാദ്, ആവാസ് കാര്‍ഡ് വിതരണ ചുമതലയുള്ള സ്മാർട്ട് ഐടി സെൽ ഉദ്യോഗസ്ഥരായ ജിൻസ്, ഉണ്ണികൃഷ്ണൻ എന്നിവരും ആശുപത്രിയിലെത്തി. ആവാസ് പദ്ധതി അംഗത്വം നൽകുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച മൊബൈൽ യൂണിറ്റുമായാണ് സംഘം മെഡിക്കൽ കോളെജിലെത്തിയത്. തുടർന്ന് അവശനിലയിലായിരുന്ന ചിരഞ്ജിത് റോയിക്ക് ഐസിയുവിൽ വെച്ച് നടപടികൾ പൂർത്തിയാക്കി കാർഡ് നൽകുകയായിരുന്നു. ഇവർ വെളുപ്പിന് ഒരു മണിയോടെയാണ് ജോലി പൂർത്തിയാക്കി ആശുപത്രിയിൽ നിന്നിറങ്ങിയത്. ഇതോടെ ചിരഞ്ജിത്ത് റോയിക്ക് ഉറപ്പാക്കാനായി. 15000 രൂപയുടെ ചികിത്സാ സഹായവും 2 ലക്ഷം രൂപയ്ക്കുള്ള ജോലി സ്ഥലത്തെ അപകട ഇൻഷുറൻസും ആവാസ് പദ്ധതി അതിഥി സംസ്ഥാന തൊഴിലാളികൾക്ക്ഉറപ്പു നൽകുന്നുണ്ട്