Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമകൊച്ചിയിൽ പി രാജീവിന്‍റെ പര്യടനത്തിന് തുടക്കം; കൊച്ചിയുടെ സ്‌നേഹം കടലോളം ഏറ്റുവാങ്ങി പി രാജീവ്

മട്ടാഞ്ചേരി : കൊച്ചിയുടെ സ്‌നേഹം കടലോളം ഏറ്റുവാങ്ങി എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിന്‍റെ കൊച്ചി നിയോജക മണ്ഡല പര്യടനം. തന്‍റെ മണ്ഡലത്തില്‍ കാത്തു നിന്ന കെ.ജെ. മാക്സി എംഎല്‍എയ്ക്കും മണ്ഡലം ജനറല്‍ കണ്‍വീനര്‍ റിയാദിനുമൊപ്പം തോപ്പുംപടി സെന്‍റ് ജോസഫ് കോളേജ് സന്ദര്‍ശനത്തോടെയാണ് പി. രാജീവിന്‍റെ ഇന്നലത്തെ കൊച്ചി മണ്ഡല പര്യടനം തുടങ്ങിയത്.

തോപ്പുംപടി ഔവര്‍ ലേഡി കോണ്‍വന്‍റിലെത്തിയ സ്ഥാനാര്‍ത്ഥിയെ കാഴ്ച നഷ്ടമായ മുതിര്‍ന്ന സിസ്റ്റര്‍ വെറോണിക്ക സ്‌നേഹചുംബനം നല്‍കി സ്വീകരിച്ചു. എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന് കൊച്ചി നിയോജക മണ്ഡല പര്യടനത്തില്‍ ഉജ്ജല സ്വീകരണം. കെ ജെ മാക്‌സി എം എല്‍ എയ്ക്കും മണ്ഡലം സെക്രട്ടറി റിയാദിനുമൊപ്പം തോപ്പുംപടി സെന്റ് ജോസഫ് കോളേജ് സന്ദര്‍ശനത്തോടെയാണ് പി രാജീവിന്റെ ഇന്നലത്തെ കൊച്ചി മണ്ഡല പര്യടനം തുടങ്ങിയത്.

P Rajeev

തോപ്പുംപടി ഔവര്‍ ലേഡി കോണ്‍വന്റിലെത്തിയ സ്ഥാനാര്‍ത്ഥിയെ മുതിര്‍ന്ന സിസ്റ്റര്‍ വെറോണിക്ക സ്നേഹചുംബനം നല്‍കി സ്വീകരിച്ചു. വീടില്ലാത്ത നൂറ് കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് വെച്ച് നല്‍കിയ സിസ്റ്റര്‍ ലിസി ചക്കാലക്കലിന്‍റേയും ഔവര്‍ ലേഡീസ് സ്‌കൂളിന്റെയും പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് രാജീവ് പറഞ്ഞു. കോണ്‍വന്റിലെ ഏതു കാര്യത്തിനും ഓടിയെത്താറുള്ള രാജീവ് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാെണന്ന് പറഞ്ഞ കന്യാസ്ത്രീകള്‍ വിജയാശംസകള്‍ നേര്‍ന്ന്, അനുഗ്രഹിച്ച് രാജീവിനെ യാത്രയാക്കി.

അഖില കേരള ധീവര സഭ സംസ്ഥാന ട്രഷറര്‍ പി കെ സുധാകരന്‍, പ്രശസ്ത ഗായകന്‍ അഫ്സല്‍, കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഇമാം മുഹമ്മദ് ഹുസ്സൈന്‍ മദനി എന്നിവരെ പി. രാജീവ് സന്ദര്‍ശിച്ചു.മട്ടാഞ്ചേരി ജൂതതെരുവിലൂടെയുള്ള പര്യടനത്തിനിടയില്‍ ജമ്മുകാശ്മീര്‍ ശ്രീനഗര്‍ സ്വദേശികളായ യുവാക്കള്‍ പി. രാജീവിനൊപ്പം സെല്‍ഫിയെടുക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചീനവല വലിച്ച് പിടയ്ക്കുന്ന മീന്‍ വലയിലാക്കി.

രാജീവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഫ്രഞ്ച് സ്വദേശി ഒഹേലിയ ക്രൂസും ഭാര്യ യുവാനയും രാജീവിന് വിജയാശംസകള്‍ നേര്‍ന്നു. ഫോര്‍ട്ട് കൊച്ചി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ ഓള്‍ കേരള ഹോം സ്‌റ്റേ അസോസിയേഷന്‍ ഭാരവാഹികള്‍ രാജീവിനെ സ്വീകരിച്ചു. ഹോം സ്‌റ്റേ മേഖലയിലെ നിരവധി പ്രശ്‌നങ്ങളുന്നയിച്ച അവരോട് എം.പിയായാല്‍ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങളുണ്ടാകുമെന്നും ഒറ്റക്കെട്ടായി നമുക്ക് മുന്നേറാമെന്നും രാജീവ് പറഞ്ഞു.

കൊച്ചിന്‍ ബിനാലെ, സെന്‍റ് ജോസഫ് കോണ്‍വന്‍റ് അത്തിപ്പൊഴി, ആന്‍റപ്പന്‍ ഓള്‍ഡേജ് ഹോം അത്തിപ്പൊഴി, സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച് കരുവേലിപ്പടി, സാന്‍ജോ ഭവന്‍ ചുള്ളിക്കല്‍, സെന്‍റ് ആഗ്നസ് കോണ്‍വന്‍റ് പാണ്ടിക്കുടി എന്നിവിടങ്ങളിലും ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വീട്ടിലെത്തി ഭാര്യ അഭീസ ഉമ്മയെയും പി. രാജീവ് സന്ദര്‍ശിച്ചു.

എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് ബിനാലെ വേദിയിലെത്തി. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനും കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി രാജീവിന് വിജയാശംസകള്‍ നേര്‍ന്നു. കലാപരമായും സാംസ്‌കാരികമായും അറിവുള്ള പി. രാജീവിനെപ്പോലെയുള്ളവരുടെ വിജയം അഭിമാനമാകുന്ന കാര്യമാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കൊച്ചി നിയോജക മണ്ഡലം പര്യടനത്തിനിടെ ബിനാലെ സന്ദര്‍ശിച്ച രാജീവിനെ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഒരുമിച്ച് ഫോട്ടോയെടുത്ത് കലാസൃഷ്ടികളെ പരിചയപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+