ലോക്കോ പൈലറ്റുമാരും മനുഷ്യരാണ്!! കാണാതെ പോകുന്ന ദുരിതയാത്രകൾ, ലോക്കോ പൈലറ്റിന്റെ വെളിപ്പെടുത്തൽ!!
കൊച്ചി: ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ലോക്കോപൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തി പൈലറ്റുമാർ രംഗത്ത്. ലോക്കോ പൈലറ്റുമാരും മനുഷ്യരാണെന്ന കൊല്ലം ചാത്തന്നൂർ സ്വദേശിയായ ലോക്കോ പൈലറ്റ് പ്രദീപ് ചന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചാ വിഷയം. കിലോമീറ്ററുകളോളം ഒരു സ്റ്റേഷനിൽ പോലും സ്റ്റോപ്പില്ലാതെ ട്രെയ്ൻ ഓടിക്കുമ്പോൾ തങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് പോസ്റ്റിലുള്ളത്.
ദ നാഷന് വാണ്ട്സ് ടു നോ.. അര്‍ണബ് ഗോസ്വാമി എവിടെ? രണ്ടാഴ്ചയായി റിപ്പബ്ലിക് ടിവിയിൽ അർണബ് ഇല്ല!
മുംബൈയിലെ ഉല്‍ഹാസ്‍നഗറിനും വിത്താല്‍വാഡി റെയ്ൽവേ സ്റ്റേഷനും ഇടയിൽ ട്രെയ്ൻ നിർത്തിയിട്ട് എൻജിന് മുന്നിൽ നിന്നു ട്രാക്കിൽ മൂത്രമൊഴിക്കുന്ന ലോക്കോ പൈലറ്റിന്റെ ദൃശ്യങ്ങളാണ് വഴി യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി പുറംലോകത്തിനു കാട്ടികൊടുത്തത്. ഉല്ഹാസ്നഗറില് നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സോനു ഷിന്‍ഡേ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനുള്ള മറുപടിയായി ദക്ഷിണ റെയ്ൽവേയിൽ ലോക്കോ പൈലറ്റായ പ്രദീപ് ചന്ദ്രൻ ഫെയ്സ്ബുക്കിൽ നൽകിയ മറുപടി നിരവധി കഷ്ടപ്പാടുകൾ വിവരിക്കുന്നു. അവയ്ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പോസ്റ്റിൽ പറയുന്നത്: ""ഇപ്പോഴത്തെ വൈറൽ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ട്രാക്കിൽ മൂത്രം ഒഴിക്കുന്നത് ... ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്നു മനസിലാക്കുക: ലോക്കോ പൈലറ്റും മനുഷ്യരാണ് ... കേരളത്തിന് വെളിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാണ് ... ചെന്നൈ-വിജയവാഡ 430 കിലോ മീറ്ററാണ്... പല ട്രെയിനുകൾക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല ... അത്രയും ദൂരം ട്രെയിനിൽ ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകൾക്ക് ആഹാരം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും ഒരു ബുദ്ധിമുട്ടുമില്ല ...
ട്രെയിൻ ഓടിച്ചു കൊണ്ടാണു ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നത് തന്നെ .... വഴിയിൽ മലമൂത്ര ശങ്ക തോന്നമെന്നു പേടിച്ച് ആഹാരം വളരെ കുറച്ചു മാത്രമേ കഴിക്കൂ ... അതു പോലെ വെള്ളവും ... വെള്ളം സമയത്തു കുടിക്കാത്തതു കൊണ്ടു മിക്ക ലോക്കോ പൈലറ്റുമാർക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട് ...
ഇനി മെമുവിന്റെ കാര്യം എടുത്താൽ, അതിൽ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു ... ട്രെയിൻ ഓടുമ്പോൾ ലോക്കോ പൈലറ്റ് എപ്പോഴും ഹാൻഡിൽ അമർത്തി പിടിച്ചാണു ട്രെയിൻ ഓടിക്കേണ്ടത് ... ഹാൻഡിലിൽ നിന്നും കൈ എടുത്താൽ ട്രെയിൻ നിൽക്കും ... വാട്ടർബോട്ടിലിൽ വെള്ളം ഉണ്ടെങ്കിൽ പോലും വെള്ളം കുടിക്കാൻ കഴിയാറില്ല .. ട്രെയിൻ നിർത്തുമ്പോൾ വെള്ളക്കുപ്പിയുടെ അടപ്പു തുറക്കുന്നതിനു മുൻപു ട്രെയിൻ സ്റ്റാർട്ട് ചെയ്യാൻ പറയും ... ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം ... സിംഗിൾ മാൻ വർക്കിംഗ് ആയത് കൊണ്ട് ട്രെയിൻ നിർത്തുമ്പോൾ ലോക്കോ പൈലറ്റിന് പുറത്തിറങ്ങാനും കഴിയില്ല .. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാർട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ചു തിരുവനന്തപുരത്ത് വരാൻ വൈകിട്ടു 7.25 ആകും .... അത്രയും സമയം വെള്ളം കുടിക്കാതെ ആഹാരം കഴിക്കാതെ, മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ആലോചിച്ചു നോക്കു ..
ലോക്കോയിൽ
ടോയ്ലറ്റ്
വയ്ക്കുക
എന്നതു
ഞങ്ങളുടെ
വർഷങ്ങളായ
ആവശ്യമാണ്
...
പല
നിവേദനങ്ങളും
കൊടുത്തു
,
പക്ഷെ
ഇപ്പോഴും
ഞങ്ങൾക്കു
ട്രാക്കിൽ
മൂത്രം
ഒഴിക്കേണ്ട
ഗതികേടാണ്,
ദയവായി
ഞങ്ങളുടെ
അവസ്ഥ
മനസിലാക്കൂ
....ലോക്കോ
പൈലറ്റ്
മൂത്രം
ഒഴിക്കുന്ന
വീഡിയോ
എടുത്ത്
ആഘോഷിക്കാതിരിക്കൂ
...
ഞങ്ങളും
മനുഷ്യരാണ്
....
(
എൻജിനിൽ
ടോയ്ലറ്റ്
വയ്ക്കുന്നതിനു
പ്രായോഗിക
ബുദ്ധിമുട്ട്
ഉണ്ടാകാം,
ഞങ്ങൾക്ക്
സ്റ്റേഷനുകളിൽ
പ്രാഥമിക
ആവശ്യം
നിർവഹിക്കാനും
ആഹാരം
കഴിക്കാനുമുള്ള
സമയം
അനുവദിച്ചാൽ
ഞങ്ങൾ
ഹാപ്പിയാണ്)''