തെരഞ്ഞെടുപ്പ്; കൊച്ചിയിൽ സുരക്ഷ ശക്തം, 5048 പൊലീസുകാർ, പ്രശ്നബാധിത ബൂത്തുകളിൽ തൽസമയ നിരീക്ഷണം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ജില്ലയിൽ സുരക്ഷാക്രമീകരണം സുശക്തം. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കൊച്ചി സിറ്റി, എറണാകുളം റൂറൽ പൊലീസ് ജില്ലകളിലായി 5048 പൊലീസുകാരെ വിന്യസിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാം സ്ഥാപിച്ചു തൽസമയ നിരീക്ഷണം ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് പട്രോളിങ് ഉൾപ്പെടെയുള്ള നിരീക്ഷണത്തിന് ഇന്നു പകൽ തുടക്കമാകും. വോട്ടെടുപ്പു ദിനമായ 23നു വൈകിട്ടുവരെ തുടരും.
കൂടുതൽ പൊലീസ് റൂറലിൽ, 2704
14 നിയമസഭാ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയിൽ എറണാകുളം, ചാലക്കുടി, കോട്ടയം, ഇടുക്കി ലോക്സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട്, കോട്ടയം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട പിറവം, ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങൾ റൂറൽ പൊലീസിന് കീഴിലാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പറവൂർ നിയമസഭാ മണ്ഡലവും റൂറലിന് കീഴിലാണ്. ഏഴിടത്തും റൂറൽ പരിധിയിലെ 2080 പൊലീസുകാരെ തെരഞ്ഞെടുപ്പു ജോലികൾക്കായി വിന്യസിക്കും. കൂടാതെ, 624 സ്പെഷ്യൽ പൊലീസിനെയും നിയോഗിക്കും. സൈന്യം, പൊലീസ് എന്നിവയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണു സ്പെഷ്യൽ പൊലീസ്. ഇവരുൾപ്പെടെ 2704 പോലീസുകാരാണ് റൂറൽ മേഖലയിൽ തെരഞ്ഞെടുപ്പു സുരക്ഷയ്ക്കുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ എട്ട് ഡിവൈഎസ്പിമാർ, 38 ഇൻസ്പെക്റ്റർമാർ, 149 എസ്ഐമാർ, 49 എഎസ്ഐമാർ 2036 സീനിയർ സിപിഒമാർ, സിപിഒമാർ എന്നിങ്ങനെയാണ് കണക്ക്.അടിയന്തര സാഹചര്യത്തിൽ ഇടപെടാൻ 120 പേരടങ്ങിയ കർണാടക ഹോംഗാർഡും 27 പേരടങ്ങുന്ന മഹാരാഷ്ട്ര പൊലീസും ആലുവയിലെത്തി.
സിറ്റിയിൽ 2344 പൊലീസുകാർ
സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിൽ രണ്ട് ഡെപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണർമാർ, 10 അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർമാർ, 27 സിഐമാർ, 164 എഎസ്ഐമാർ, 1778 സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ/ സിവിൽ പൊലീസ് ഓഫിസർമാർ ഉൾപ്പെടെ 1982 പൊലിസുകാരെ വിന്യസിക്കും. 365 സ്പെഷ്യൽ പൊലീസുകാർ കൂടി ചേരുന്നതോടെ 2347 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കുണ്ടാകും. സെൻട്രൽ ആംഡ് പൊലീസിലെ 27 പേരടങ്ങുന്ന സംഘവും തെരഞ്ഞെടുപ്പു സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. എറണാകുളം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കളമശേരി,കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡപരിധികളിലാണു സിറ്റി പൊലീസ് സുരക്ഷ ഒരുക്കുന്നത്.
പ്രശ്നബാധിത
ബൂത്തുകൾ
246
ജില്ലയിൽ
ആകെയുള്ള
1197
ബൂത്തുകളിൽ
246
എണ്ണം
പ്രശ്നബാധിത
ബൂത്തുകളാണ്.
വോട്ടെടുപ്പിനിടെ
മുമ്പു
സംഘർഷങ്ങളും
കള്ളവോട്ട്
ആരോപണങ്ങളും
ഉയർന്ന
ബൂത്തുകളെയാണ്
ഈ
പട്ടികയിൽ
പെടുന്നത്.
പ്രശ്നബാധിത
ബൂത്തുകളെ
സെൻസിറ്റീവ്,
ട്രബിൾസം/പ്രോബ്ളമാറ്റിക്
എന്നിങ്ങനെ
രണ്ടായി
തിരിച്ചിട്ടുണ്ട്.
കൂടുതൽ
ജാഗ്രത
പുലർത്തേണ്ടവയാണു
ട്രബിൾസം/പ്രോബ്ളമാറ്റിക്
വിഭാഗത്തിൽ
പെടുന്നവ.
ഇത്തരം
12
ബൂത്തുകൾ
ജില്ലയിലുണ്ട്.
ഒൻപതെണ്ണം
റൂറൽ
പരിധിയിലും
രണ്ടെണ്ണം
സിറ്റിയിലും.
234
സെൻസിറ്റീവ്
ബുത്തുകളിൽ
158
ബൂത്തുകൾ
റൂറൽ
പൊലീസ്
പരിധിയിലും
76
എണ്ണം
സിറ്റിയിലുമാണ്.
ബൂത്തുകളിൽ
ഒരു
പൊലീസുകാരനും
സ്പെഷ്യൽ
പൊലീസും
ഉൾപ്പെടെ
രണ്ടു
പേർ
സുരക്ഷയ്ക്കുണ്ടാകുമെങ്കിൽ
പ്രശ്നബാധിത
ബൂത്തുകളിൽ
എസ്ഐയുടെ
നേതൃത്വത്തിൽ
നാലു
പൊലീസുകാരെ
നിയോഗിക്കും.
ഈ
ബൂത്തുകളിൽ
വെബ്
ക്യാം
സ്ഥാപിച്ചു
നിരീക്ഷണം
ഏർപ്പെടുത്തും.
ജില്ലാ
ഇലക്ഷൻ
കൺട്രോൾ
റൂമിലും
സംസ്ഥാന
കൺട്രോൾ
റൂമിലും
തൽസമയം
ദൃശ്യങ്ങൾ
തെളിയും.
മുൻ കുറ്റവാളികളും ഗൂണ്ടകളും നിരീക്ഷണത്തിൽ
തെരഞ്ഞെടുപ്പിൽ സംഘർഷങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ ഒരു മാസം മുമ്പു തന്നെ പൊലീസ് ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി മുൻകാല കുറ്റവാളികൾ, സ്ഥിരം കുറ്റവാളികൾ, ക്വട്ടേഷൻ സംഘങ്ങൾ, ഗൂണ്ടകൾ, സാമൂഹിക വിരുദ്ധർ, രണ്ടിൽ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുള്ളവർ തുടങ്ങിയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഇവരെ മുൻകരുതൽ അറസ്റ്റിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നു ബോണ്ട് വയ്പിച്ച ശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഏതാനും ചില കുറ്റവാളികളെ ഗൂണ്ടാ വിരുദ്ധ നിയമം പ്രകാരം നാടുകടത്തുകയും കരുതൽ തടങ്കലിൽ അടക്കുകയും ചെയ്തു. ലോങ് പെന്റിങ് വാറന്റ് കേസുകളിൽപ്പെട്ട് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ സംഘർഷങ്ങളിൽ ഏർപ്പെട്ട മുൻകാല കുറ്റവാളികൾക്കെതിരെയും നടപടിയെടുത്തു. ഇതോടൊപ്പം വ്യാജമദ്യ നിർമാണം, വിതരണം, വിദേശമദ്യ കടത്ത് എന്നിവ തടയാൻ പൊലീസും എക്സൈസും നിരീക്ഷണം തുടരുകയാണ്.
കള്ളവോട്ട് തടയാൻ ജാഗ്രത
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു വാശിയേറുമെന്നുമാണ് സൂചന. ശബരിമല വിഷയത്തിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കള്ളവോട്ടുമായി ബന്ധപ്പെട്ടു കൂടുതൽ ജാഗ്രത വേണമെന്നു നിർദ്ദേശമുണ്ട്. ആളുകളെ വോട്ടിങ് കേന്ദ്രത്തിൽ വാഹനങ്ങളിലും മറ്റും എത്തിക്കാൻ ഏജന്റുമാർ നടത്തുന്ന ശ്രമം സംഘർഷത്തിൽ കലാശിച്ചേക്കും. ഇതുൾപ്പെടെയുള്ള സാധ്യതകൾ പൊലീസ് പരിഗണിക്കുന്നു. നാളെ രാവിലെ മുതൽ തന്നെ പട്രോളിങ് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബാലറ്റ് ബോക്സുകളുമായി പോളിങ് സ്റ്റേഷനുകളിലേക്ക് പുറപ്പെടുമ്പോൾ പൊലീസും അകമ്പടി സേവിക്കും.
പ്രശ്നബാധിത ബൂത്തുകൾ
കൊച്ചി സിറ്റി 79
എറണാകുളം റൂറൽ 167
പൊലീസ്
വിന്യാസം
ഇങ്ങനെ:
കൊച്ചി സിറ്റി
പൊലീസ് ഉദ്യോഗസ്ഥർ 1982
സ്പെഷ്യൽ പൊലീസ് 365
എറണാകുളം
റൂറൽ
പൊലീസ്
ഉദ്യോഗസ്ഥർ
2080
സ്പെഷ്യൽ പൊലീസ് 624
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ