തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്; തിരഞ്ഞെടുപ്പ് തീയ്യതികളിൽ വിന്യസിക്കേണ്ട പൊലീസുകാരുടെ എണ്ണം തിട്ടപ്പെടുത്താൻ നടപടി തുടങ്ങി!
കൊച്ചി: തെരഞ്ഞെടുപ്പിനു കേളികോട്ട് ഉയർന്നതോടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുമായി പോലീസ്. വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 23നും വോട്ടെണ്ണൽ നടക്കുന്ന മേയ് 23നും ജില്ലകളിൽ വിന്യസിക്കേണ്ട പോലീസുകാരുടെ എണ്ണം തിട്ടപ്പെടുത്താൻ നടപടി തുടങ്ങി. പോളിങ് ബൂത്തുകളുടേയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെയും ബാലറ്റ് ബോക്സുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളുടേയും സുരക്ഷയ്ക്കായി എറണാകുളം ജില്ലയിൽ മാത്രം പതിനായിരത്തോളം പൊലീസുകാർ വേണ്ടിവരുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
രവി
പൂജാരിയെ
വിട്ടുകിട്ടാൻ
കർണാടക
പോലീസ്
സെനഗലിലേക്ക്;
കർണാടക,
മുംബൈ
പോലീസിന്റെ
നീക്കങ്ങൾ
നിരീക്ഷിച്ചു
കേരള
പോലീസും...
ജില്ലയിൽ
2251
പോളിങ്
ബൂത്തുകളാണുള്ളത്.
ജില്ലയിൽ
സിറ്റി,
റൂറൽ
എന്നിങ്ങനെ
രണ്ടു
പൊലീസ്
ജില്ലകളാണുള്ളത്.
രണ്ട്
പൊലീസ്
ജില്ലകളിലും
സുരക്ഷാ
ക്രമീകരണങ്ങൾ
പ്രത്യേകമായിട്ടാണ്
ഒരുക്കുന്നത്.
പ്രശ്നബാധിത
പോളിങ്
ബൂത്തുകളിൽ
കൂടുതൽ
പൊലീസിനെ
നിയോഗിക്കും.
2016ലെ
കണക്കുപ്രകാരം
ജില്ലയിൽ
414
പ്രശ്നബാധിത
ബൂത്തുകളാണുള്ളത്.
ഇതിൽ
കൂടുതലും
എറണാകുളം
റൂറൽ
പരിധിയിലാണ്.
ആലുവ-അങ്കമാലി
മേഖലയിലും
പെരുമ്പാവൂരിലുമാണിത്.
സിറ്റി പരിധിയിൽ പശ്ചിമ കൊച്ചിയിലെ മട്ടാഞ്ചേരി, പള്ളുരുത്തി മേഖലകളിലാണു പ്രശ്ന ബാധിത ബൂത്തുകൾ കൂടുതലും. മുൻ തെരഞ്ഞെടുപ്പുകളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഏആർ ക്യാംപിൽ നിന്നുള്ള പൊലീസുകാർക്ക് പുറമേ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസുകാരും അർദ്ധസൈനിക വിഭാഗങ്ങളും ജില്ലയിലെത്തും. മിന്നൽ സേനാ വിഭാഗങ്ങളുമുണ്ടാകും.
തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നു കർശന നിർദ്ദേശമുണ്ട്. പ്രകടനങ്ങൾ, ചുവരെഴുത്തുകൾ, സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഏറ്റുമുട്ടലിലും സംഘർഷത്തിലും കലാശിച്ചേക്കാമെന്നു മുന്നറിയിപ്പുണ്ട്. പൊലീസിന്റെ അനുമതി ഇല്ലാതെ രാഷ്ട്രീയ പാർട്ടികൾ പ്രകടനം നടത്തുന്നതിനു വിലക്ക് ഏർപ്പെടുത്തിയതും ഇതേത്തുടർന്നാണ്. ഒരേ സ്ഥലത്തു കൂടി ഒരേസമയം വിവിധ പാർട്ടികളുടെ പ്രകടനം കടന്നു പോകാൻ അനുവദിക്കില്ല. സമ്മേളനങ്ങളുടെ കാര്യത്തിലും ഇതാണു നടപടിക്രമം.
പോസ്റ്റർ പതിക്കുന്നതും ചുവരെഴുന്നതും സംബന്ധിച്ച തർക്കങ്ങളിലും കർശന നടപടി സ്വീകരിക്കാനാണു നിർദ്ദേശം. തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ ജില്ലയിലെത്തുന്ന ദേശീയ നേതാക്കൾക്കു സുരക്ഷ ഒരുക്കുന്നതു പൊലീസിന് തലവേദനയായിട്ടുണ്ട്. നിരവധി വിവിഐപി നേതാക്കൾ വരും ദിവസങ്ങളിൽ എറണാകുളത്ത് പ്രചരണത്തിനെത്തും. ഇതു കൂടി കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണു പൊലീസ് ഒരുക്കുന്നത്.
അതിനിടെ, സമാധാന പൂർണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥിരം ഗൂണ്ടകളുൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക ഡ്രൈവിന് തുടക്കമായി. ക്വട്ടേഷൻ ടീമംഗങ്ങൾ, ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മുൻകാല കുറ്റവാളികൾ എന്നിവരുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരുന്നു. ആവശ്യമെങ്കിൽ ഇവരെ ഗൂണ്ടാ വിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തി റിമാൻഡ് ചെയ്യുമെന്നു സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ സംഘർഷങ്ങളിൽ ഉൾപ്പെട്ട് അറസ്റ്റിലായി ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നവരും നിരീക്ഷണത്തിലാണ്. ഈ കാലയളവിൽ ജില്ലയിലേക്ക് മദ്യം , മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടു വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അനധികൃത അയുധ ശേഖരത്തിനെതിരേയും ജാഗ്രത പുലർത്തുന്നു.