40 വർഷത്തിനിടെ 400 കവർച്ചകൾ; ലോറൻസ് വരുന്നത് പോണ്ടിച്ചേരിയിലെ ശിക്ഷകഴിഞ്ഞ്, ആരെയും ഞെട്ടിക്കുന്ന തസ്കരവീരന്റെ കഥയിങ്ങനെ....
കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ലോറൻസ് (72) തമിഴ്നാട്, പോണ്ടിച്ചേരി, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലായി 40 കൊല്ലത്തിനിടെ 400 ഓളം കവർച്ചകൾ നടത്തിയതായി പൊലീസ്. വിവിധ കാലയളവുകളിലായി 20 കൊല്ലത്തോളം തടവു ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ പോണ്ടിച്ചേരി ജയിലിൽ നിന്നും കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ ശേഷമാണു കേരളത്തിലെത്തിയത്.
തുടർന്ന്
എറണാകുളം,
തൃശൂർ,
തിരുവനന്തപുരം
ജില്ലകൾ
കേന്ദ്രീകരിച്ചു
മോഷണങ്ങൾ
നടത്തിവരുന്നതിനിടെ
ആണ്
കഴിഞ്ഞ
ദിവസം
പാലാരിവട്ടം
പൊലീസിന്റെ
പിടിയിലായത്.
തിരുവനന്തപുരം
ചെങ്കൽച്ചൂള
സ്വദേശിയായ
ലോറൻസ്
ചെന്നൈ
വെപ്പേരി
പുരസരവാക്കം
ന്യൂനമ്പർ
ഏഴിലാണു
താമസം.
കൊച്ചി
നഗരത്തിൽ
കഴിഞ്ഞ
ഒരു
മാസത്തിനിടെ
നടന്ന
കവർച്ചാ
കേസുകളുമായി
ബന്ധപ്പെട്ട്
ലോറൻസ്
അറസ്റ്റിലായതായി
മെട്രൊ
വാർത്ത
കഴിഞ്ഞ
ദിവസം
റിപ്പോർട്ട്
ചെയ്തിരുന്നു.
40 കൊല്ലത്തിലേറെയായി മോഷണം നടത്തുന്ന ഇയാളെ തമിഴ്നാട് പൊലീസ് അഞ്ചു തവണ ഗുണ്ടാ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജയിൽ മോചിതനായ ശേഷം ചെന്നൈ പുരസരവാക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ തമിഴ്നാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് കേരളത്തിലേക്ക് കടന്നത്. പോണ്ടിച്ചേരിയിലും തമിഴ്നാട്ടിലുമായി 33 കേസുകളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷിച്ചിട്ടുണ്ട്. ബാക്കി കേസുകളിൽ വിചാരണ തുടരുകയാണ്.
പണം ചെലവഴിക്കുന്നത് സ്ത്രീകൾക്കായി
തമിഴ്നാട്ടിലെ മരിയാർ പൂതം എന്ന ഇരട്ടപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കവർച്ച ചെയ്തു കിട്ടുന്ന പണം സ്ത്രീകൾക്കാണ് നൽകുന്നതെന്നു പൊലീസ് അറിയിച്ചു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നും നോർത്ത്, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ ഒന്നു വീതവും കവർച്ചാ കേസുകളുണ്ട്. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ സ്ഥാപനം കുത്തിത്തുറന്നു 1.10 ലക്ഷം രൂപയും കെപി വള്ളോൻ റോഡിലെ കംപ്യൂട്ടർ സ്ഥാപനത്തിൽ നിന്നു 92,000 രൂപയും കവർന്നു. ഇങ്ങനെ കിട്ടിയ പണം അടുപ്പം പുലർത്തുന്ന സ്ത്രീകൾക്കു വേണ്ടിയാണു ചെലവഴിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ, മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയിട്ടുണ്ട്.
കൂട്ടാളി
ന്യൂ
ജനറേഷൻ
ബൈക്ക്
ഒറ്റയ്ക്കാണ് കവർച്ച നടത്തുന്നത്. മോഷണം നടത്തി കിട്ടിയ പണമുപയോഗിച്ചു വാങ്ങിയ ബൈക്കിലാണ് ചുറ്റിക്കറങ്ങുന്നത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ഹോട്ടലിലാണു തങ്ങിയിരുന്നത്. കൊച്ചി സിറ്റിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ടു ശേഖരിച്ച വിരലടയാളത്തിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതേത്തുടർന്നു കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് സൈറ്റിൽ പടം പ്രസിദ്ധീകരിച്ചെങ്കിലും ഫലമുണ്ടായില്ല.
പൊലീസിന്റെ രാത്രികാല പട്രോളിങ്ങിനിടെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിനെ പിന്തുടർന്നു പിടികൂടിയെന്നാണു പൊലീസിന്റെ വിശദീകരണം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലാരിവട്ടം സിഐ പി.എസ്.ശ്രീജേഷ്, എസ്ഐ എം.അജയമോഹൻ, സീനിയർ സിപിഒ ഗിരീഷ് കുമാർ, സിപിഒമാരായ മാഹിൻ അബൂബേക്കർ, അനീഷ്, ബിനു എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.