എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ വൈറസ്; കൊച്ചിയിൽ അതീവ ജാഗ്രത, ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം, വനംവന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കും!!

  • By Desk
Google Oneindia Malayalam News

കൊച്ചി: ജില്ലയിൽ നിപ രോഗം സംശയിക്കപ്പെട്ടിരുന്ന യുവാവിന് നിപ രോഗമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം നിപ ആണെന്ന് സ്ഥിരീകരിച്ചത്. നിപയാകാനിടയുണ്ടെന്ന സംശയം നേരത്തെ ഉണ്ടായതിനാൽ ആവശ്യമായ അടിയന്തിര നടപടികൾ നേരത്തെ സ്വീകരിക്കുവാൻ സംസ്ഥാന ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും സാധിച്ചിരുന്നു.

<strong>പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ആലപ്പുഴയിൽ കൊടും ക്രിമിനലുകൾ അറസ്റ്റിൽ, ആയുധമേന്തി നിന്ന പ്രതികളെ പിടികൂടിയത് അതിസാഹസികമായി</strong>പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ആലപ്പുഴയിൽ കൊടും ക്രിമിനലുകൾ അറസ്റ്റിൽ, ആയുധമേന്തി നിന്ന പ്രതികളെ പിടികൂടിയത് അതിസാഹസികമായി

വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ എറണാകുളം ഗെസ്റ്റ് ഹൗസിൽ വെച്ച് വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. നിപ പ്രതിരോധം സംബന്ധിച്ചുള്ള എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ജില്ലാ കൺട്രോൾ റൂം വഴിയായിരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഫോറസ്റ്റ്, മൃഗസംരക്ഷണം, തൊഴിൽ വകുപ്പുകൾ പ്രത്യേകം ശ്രദ്ധ പുലർത്തണം.

Nipah

ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് തൊഴിൽ വകുപ്പിന് നിർദേശം നൽകി. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. ലേബർ ക്യാമ്പുകളിൽ അവരുടെ ഭാഷയിലുള്ള ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കണം.

മലയാളം കൈകാര്യം ചെയ്യുവാൻ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയിൽ ബോധവൽക്കരണം നടത്തണം. ആയുർവേദ, ഹോമിയോ വകുപ്പുകൾ പനി, മറ്റു ഗുരുതര ലക്ഷണങ്ങളോടെയെത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫർ ചെയ്യണം. മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ 3 ആഴ്ചകളിൽ ഉണ്ടായിട്ടുള്ള അസ്വാഭാവിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പന്നിവളർത്തു കേന്ദ്രങ്ങളിലും മറ്റും വവ്വാലുകളുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കണം. ഫാമുകളെ പ്രത്യേകം നിരീക്ഷണത്തിൽ വെക്കണം. വനംവന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

രോഗം സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തുൾപ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും നിപ സംബന്ധിച്ച പ്രത്യേക പരിശീലനം നടത്തി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ കെ.ആർ. ക്ലാസ്സെടുത്തു.നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി അടുത്ത 21 ദിവസത്തേക്കായി പ്രത്യേക കർമ്മ പദ്ധതിയും തയ്യാറാക്കി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷീജ എൻ.എ യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വടക്കേക്കരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ നടപടികൾ വിശദീകരിച്ചു.

ഇത് കൂടാതെ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ജീവനക്കാർക്ക് ഇന്ന് (5/6/19) പരിശീലനം നൽകും. പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഒരുക്കേണ്ട സജ്ജീകരണങ്ങൾ എന്നിവ സംബന്ധിച്ച് മുഴുവൻ ജീവനക്കാർക്കും ബോധവൽക്കരണം നൽകും. പനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടിൽ തന്നെ കഴിയുവാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ഇതിൽ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരിൽ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ 3 പേർ രോഗിയെ ആശുപത്രിയിൽ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാൾ രോഗിയോടൊപ്പം പഠിച്ച വിദ്യാർത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതാത് ജില്ലയിൽ നിന്നും നിരീക്ഷണം നടത്തുന്നതാണ്. നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വിവിധ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി.

കോഴിക്കോട് നിപ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അന്നത്തെ ജില്ലാ കളക്ടർ ശ്രീ. യു.വി. ജോസ്, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്ഗോപകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എന്നിവർ ജില്ലാ കൺട്രോൾ റൂമിലെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. രോഗിയുമായി സമ്പർക്കം വന്നിട്ടുള്ളവരുടെ കൃത്യമായ ലിസ്റ്റ് ശാസ്ത്രീയമായി തയ്യാറാക്കണമെന്ന് ശ്രീ. യു.വി. ജോസ് നിർദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സയ്ക്കായി കൊണ്ടു പോകുവാൻ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ഛ് കോഴിക്കോട് അനുവർത്തിച്ച സംവിധാനങ്ങൾ പങ്കു വെച്ചു. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് എപിഡെമിയോളജിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. തരുൺ, ഡോ. ആരതി, ഡോ. ഹരി എന്നിവരും കൺട്രോൾ റൂം സന്ദർശിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് എത്തിച്ചേർന്നിട്ടുള്ള ഡോ രുചി ജയ്നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി ചേർന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ വിവിധ മെഡിക്കൽ ടീമുകളുടെ യോഗം ചേർന്ന് തുടർന്നുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.

രോഗത്തെ കുറിച്ചു പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുവാൻ കളക്ടറേറ്റിൽ ആരംഭിച്ചിട്ടുള്ള ജില്ലാ കൺട്രോൾ റൂമിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1077 എന്ന ജില്ലാ കൺട്രോൾ റൂം നമ്പറിലേക്ക് പൊതുജനങ്ങളുടെ ധാരാളം ഫോൺ വിളികൾ എത്തുന്നുണ്ട്. രോഗം പകരുന്നതെങ്ങിനെയെന്നത് സംബന്ധിച്ചാണ് ഭൂരിപക്ഷം വിളികളും. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് സംബന്ധിച്ചും, വവ്വാലുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചും, വളർത്തു മൃഗങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ചുമുള്ള അന്വേഷണങ്ങളും എത്തുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ടതായ യാതൊരു സാഹചര്യവുമില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവർത്തകർ എല്ലാ ദിവസവും ഫോൺ മുഖേന ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതുമാണ്.

Ernakulam
English summary
Medical Bulletin for Nipah Virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X