എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാരിവട്ടം ഫ്ലൈ ഓവർ: കുറ്റം ചെ‍യ്തവർ ആരായാലും മാതൃകാപരമായ നടപടിയുണ്ടാകും

  • By Desk
Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ നിർമാണത്തിൽ കുറ്റം ചെ‍യ്തവർ ആരായാലും മാതൃകാപരമായ നടപടിയുണ്ടാകുമെന്നു മന്ത്രി ജി സുധാകരൻ. നിർമാണത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രഖ്യാപിച്ച വിജിലൻസ് അന്വ‌േഷണത്തിൽ രാഷ്‌ട്രീയമില്ല. പാലത്തിന്‍റെ രൂപകൽപ്പന മുതൽ പിശകുണ്ടായതായും മന്ത്രി. ബലക്ഷയത്തെത്തുടർന്ന് ഒരു മാസ‌ത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ട ഫ്ലൈഓവർ സന്ദർശിച്ച ശേഷമായിരുന്നു സുധാകരന്‍റെ‌ പ്രതികരണം.

 കാമ്പില്‍ താരമായി അഭിനന്ദന്‍ വര്‍ധമാന്‍, സെല്‍ഫി പകര്‍ത്താന്‍ മത്സരം, വൈറലായി വീഡിയോ കാമ്പില്‍ താരമായി അഭിനന്ദന്‍ വര്‍ധമാന്‍, സെല്‍ഫി പകര്‍ത്താന്‍ മത്സരം, വൈറലായി വീഡിയോ

കഴിഞ്ഞ യുഡിഎഫിന്‍റെ കാലത്തു നടന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളിലും കുഴപ്പമുണ്ടായതായി അഭിപ്രായമില്ലെന്നു മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു പൊതുമരാമത്തു മേഖലയിൽ ധാരാളം നിർമാണ പ്രവർത്തനങ്ങൾ നടന്നു. എന്നാൽ നിർമാണം സംബന്ധിച്ചു വേണ്ടത്ര അവലോകനങ്ങളുണ്ടായില്ല. ഇപ്പോൾ ഏതു നി‌ർമാണം നടന്നാലും രണ്ടു മാസത്തിലൊരിക്കൽ മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനം നടത്തുന്നുണ്ട്. മുമ്പ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കാൻ അവലോകന യോഗം ചേരുന്നതിൽ മാത്രമായിരുന്നു എൻജിനീയർമാർക്ക് താത്പര്യം. നിർമാണം സംബന്ധിച്ച് അവലോകന യോഗങ്ങൾ നടന്നതേയില്ല. പാലാരിവട്ടം ഫ്ലൈ ഓവർ നിർമാണത്തിലും ഇതാണു സംഭവിച്ചത്. റീ എസ്റ്റിമേറ്റ് തയാറാക്കാൻ മാത്രമാണു യോഗം ചേർന്നത്.

 നിര്‍മാണത്തില്‍ വീഴ്ചയെന്ന്

നിര്‍മാണത്തില്‍ വീഴ്ചയെന്ന്

നിർമാണ വീഴ്ചയിൽ സിഡ്കോ‍യ്ക്കും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷനും കരാർ കമ്പനിക്കും പങ്കുണ്ട്. അന്നത്തെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ എൻജിനീയർമാരും ഉത്തരവാദികളാണ്. രൂപകൽപ്പന, ഡിപിആർ, എസ്റ്റിമേറ്റ്, നിർമാണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും കുഴപ്പമുണ്ടായി. ഇതിനു കുറ്റക്കാ‌ർ ആരാണെന്നു കണ്ടെത്തേണ്ടതു വിജിലൻസാണ്. എത്രയും പെട്ടെന്നു കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം രാഷ്‌ട്രീയവൽക്കരിക്കില്ല. ഇത്തരം വീഴ്ചകൾ ആവർത്തിക്കാൻ അനുവദിക്കില്ല.

 നിര്‍മാണ കമ്പനിക്കെതിരെ നടപടി!

നിര്‍മാണ കമ്പനിക്കെതിരെ നടപടി!

നിർമാണം നടത്തിയ ആർഡിഎസ് കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കേരളത്തിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണെങ്കിലേ അതിനു സാധിക്കു. വിജിലൻസ് അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്തു ക്രമക്കേടുണ്ടായെന്നു കണ്ടെത്തിയാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് നടപടിയെടുക്കും. എൻജിനീയറിങ്, പ്രോക്യൂർമെന്‍റ്, കൺസ്ട്രക്ഷൻ (ഇപിസി) വ്യവസ്ഥയിലാണ് ഫ്ലൈ ഓവർ നിർമാണത്തിന് കരാർ നൽകിയത്. ഈ കമ്പനി നല്ല പാലങ്ങളും നിർമിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

 നടക്കുന്നത് പാലത്തിന്‍റെ പുന:സ്ഥാപനം

നടക്കുന്നത് പാലത്തിന്‍റെ പുന:സ്ഥാപനം


ഫ്ലൈ ഓവറിന്‍റെ അറ്റകുറ്റപ്പണിയല്ല, പുന:സ്ഥാപനമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്തു ചെലവു വരുമെന്നു പറയാനാകില്ല. ഭീമമായ തുക വേണ്ടിവരില്ല. റീ ഇൻഫോഴ്സ്മെന്‍റ നടത്തിയപ്പോൾ ആവശ്യത്തിനു സിമന്‍റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. നിർമാണത്തിലെ വൈകല്യം മൂലമുണ്ടായ ഡിഫ്ലെക്ഷൻ വിള്ളലുകൾക്കിടയാക്കി. സ്ട്രക്ചറൽ രൂപകൽപ്പനയിലെ പാളീച്ചയുൾപ്പെടെ നാല് കാരണങ്ങളാണ് ഗർഡറുകളുടെ ബലക്ഷയത്തിന് കാരണമായി മദ്രാസ് ഐഐടി വിദഗ്ധരുടെ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ പാലം പൊളിച്ചു പണിയണമെന്ന് അവർ നിർദേശിച്ചിട്ടില്ല. പകരം പുനസ്ഥാപിക്കാനാണ് നിർദേശിച്ചത്.

പൊതുമരാമത്തു വകുപ്പും ആർബിഡിസിയും ഫ്ലൈ ഓവറിന് പ്രശ്നങ്ങളുണ്ടെന്നു റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് മദ്രാസ് ഐഐടിയെ വിദഗ്ധ പഠനത്തിനു ചുമതലപ്പെടുത്തിയത്. ഐഐടിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾക്കു കാലതാമസമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഐഐടി വിദഗ്ധർ വീണ്ടും ഫ്ലൈ ഓവർ പരിശോധിക്കാനെത്തും. പാലത്തിന് കാര്യമായ തകരാറുകളില്ലെന്ന് ഉദ്യോഗസ്ഥർ ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ സർവീസിലുണ്ടാകില്ല.

 വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും നിർമാണം വേഗത്തിൽ

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും നിർമാണം വേഗത്തിൽ

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം അപാരമായ വേഗത്തിലാണു പുരോഗമിക്കുന്നത്. റോഡ് വീതി കൂട്ടിയതു കൊണ്ടു മാത്രം ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. നാലുവരി പാതയായി വികസിപ്പിച്ചാൽ പോലും റോഡ് കയ്യേറ്റം വ്യാപകമാണ്. പ്രമാണിമാർ വാഹനങ്ങൾ കൊണ്ടിടുന്നതു റോഡ് കയ്യേറിയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ ഉദ്യേോഗസ്ഥരെ പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുൾപ്പെടെ അടിക്കുകയാണ്. മെട്രൊ വന്നതു കൊണ്ടു കൊച്ചിയുടെ യാത്രാ ക്ലേശം പരിഹരിക്കാനായില്ല. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ വന്നാലും നേരിയ ആശ്വാസം ഉണ്ടാകുമെന്നു മാത്രം. സമഗ്രമായ ഗതാഗത സംവിധാനമാണ് ആവശ്യം.

Ernakulam
English summary
Minister G sudhakaran gave waning on Palarivattom fly over issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X