കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം: ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന് പച്ചക്കൊടി, 10 കോടിയ്ക്ക് അംഗീകാരം
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് പത്ത് കോടി രൂപ മാറ്റിവെക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ബോർഡ് യോഗത്തിലാണ് ഫണ്ട് നൽകുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്.
ചെങ്കോട്ട പ്രക്ഷോഭത്തിനിടെ 100 കർഷകരെ കാണാതായെന്ന് എൻജിഒ: അവകാശവാദവുമായി മനുഷ്യാവകാശ സംഘടനയും
മുല്ലശ്ശേരി- രാമേശ്വരം കനാലുകൾ പുനഃസ്ഥാപിക്കുന്നതോടെ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകൂ എന്ന് ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കൂടി പരിഗണിച്ചാണ് പത്ത് കോടി രൂപ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് വേണ്ടി അനുവദിച്ചിട്ടുള്ളത്.
കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പേരിൽ തിരഞ്ഞെടുപ്പിനിടെ കൊച്ചി കോർപ്പറേഷനും ജില്ലാ ഭരണകൂടവും തമ്മിൽ വാക്പോരിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളക്കെട്ടിന് പരിഹാരം കാണാൻ വഴിയൊരുങ്ങുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിന് വേണ്ടിയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ള തുക ഉപയോഗിക്കുക. മുല്ലശ്ശേരി- രാമേശ്വരം കനാലുകളെ ജനങ്ങൾക്ക് ഉപകാരമുള്ള തരത്തിൽ പുനഃസ്ഥാപിക്കണമെന്നാണ് ജില്ലാ കളക്ടർ എസ് സുഹാസും കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽ കുമാറും വ്യക്തമാക്കിയിരുന്നു.
കൊച്ചി കോർപ്പറേഷൻ നടത്തിവരുന്ന രാജീവ്ഗാന്ധി ആവാസ് യോജന ഭവന പദ്ധതിയായ തുരുത്തി ടവറിന്റെ പൂർത്തീകരണത്തിനും സിഎസ്എംഎൽ ഫണ്ടിന്റെ പിന്തുണയോടെ കൊച്ചി കോർപ്പറേഷന് സഹായം ലഭിക്കും. ഇതോടെ 199 കുടുംബങ്ങൾക്കണ് ഇതിന്റെ പ്രയോജനം ലഭിക്കുക.