കടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂർ പ്രവേശനം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്: ഹൈക്കോടതിയിൽ ഹർജി
കൊച്ചി:
കേരള
ദേവസ്വം
വകുപ്പ്
മന്ത്രി
കടകംപള്ളി
സുരേന്ദ്രന്റെ
ഭാര്യ
ഉൾപ്പെടെയുള്ളവർ
കൊവിഡ്
നിയന്ത്രണങ്ങൾ
ലംഘിച്ച്
ഗുരുവായൂർ
ക്ഷേത്രത്തിൽ
പ്രവേശിച്ച
സംഭവത്തിൽ
ഹൈക്കോടതിയിൽ
പരാതി.
സംഭവത്തിൽ
സ്വമേധയാ
നടപടിയെടുക്കാൻ
നിർദേശം.
ജസ്റ്റിസ്
സിടി
രവിയുടെ
നേതൃത്വത്തിലുള്ള
ദേവസ്വം
ബെഞ്ചാണ്
നടപടിയെടുക്കാൻ
നിർദേശിച്ചിട്ടുള്ളത്.
കേരള
ഹൈക്കോടതി
തിങ്കളാഴ്ച
ഈ
വിഷയം
പരിഗണിക്കും.
'അവൻ ഗർഭം ധരിച്ച്, പ്രസവിച്ചു..മകൾ ലിയ..'അയ്യോ’എന്ന ആധി വേണ്ട'; വൈറലായി ഡോക്ടറുടെ കുറിപ്പ്
ദേവസ്വം ബോർഡിന്റെ പിന്തുണയോടെ
കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ, മരുമകൾ എന്നിവർ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവത്തിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിൽ നിന്ന് പ്രതികരണം തേടിയിരുന്നു. . ബിജെപി പ്രാദേശിക നേതാവ് എ നാഗേഷ് സമർപ്പിച്ച ഹർജി പരിഗണിച്ച് സംഭവത്തിൽ ജസ്റ്റിസ് വിജെ അരുൺ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും പ്രതികരണം ആരാഞ്ഞിരുന്നു. അഡ്വക്കറ്റ് ടിഎസ് ഹരികുമാർ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
നവംബർ 25ന്
കൊറോണ വൈറസ് വ്യാപനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ ഗുരുവായൂർ ഏകാദശിയുടെ പിറ്റേ ദിവസമായ നവംബർ 25ന് ഗുരുവായൂർ ദേവസ്വം ചെയർമാനൊപ്പം കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്ക്കും മറ്റ് വിവിഐപികളും നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് രണ്ട് ദേവസ്വം ബോർഡ് അംഗങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മീഷണറും മറ്റ് രണ്ട് വ്യക്തികളുമാണ് നാലമ്പലത്തിൽ പ്രവേശിക്കാനും വിവിധ പൂജകൾക്കും അനുമതി നൽകിയതെന്നാണ് ആരോപണം.
തെളിവ് ദൃശ്യങ്ങൾ
തൃശ്ശൂർ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഗുരുവായൂർ ക്ഷേത്രം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ എന്നിവർക്കാണ് സംഭവത്തിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് പോലീസിനും വിശദീകരിക്കേണ്ടതായി വരും.
Recommended Video
ദൃശ്യങ്ങൾ പിടിച്ചെടുക്കും
നാലമ്പലത്തിനുള്ളിൽ
ദർശനം
നടത്തുന്നതിന്റെ
സിസിടിവി
ദൃശ്യങ്ങളിൽ
കൃത്രിമം
കാണിക്കാനുള്ള
സാധ്യത
കണക്കിലെടുത്ത്
ദൃശ്യങ്ങൾ
കസ്റ്റഡിയിൽ
സൂക്ഷിക്കണമെന്നും
പരാതിക്കാരൻ
പരാതിയിൽ
ആവശ്യപ്പെടുന്നുണ്ട്.
സിസിടിവി
ദൃശ്യങ്ങൾ
പിടിച്ചെടുത്ത്
സൂക്ഷിക്കുകയും
നിയമം
ലംഘിച്ചവർക്കെതിരെ
എഫ്ഐആർ
രജിസ്റ്റർ
ചെയ്ത്
നടപടി
സ്വീകരിക്കണമെന്നും
പരാതിക്കാരൻ
കോടതിയ്ക്ക്
മുമ്പാകെ
ആവശ്യപ്പെട്ടിട്ടുണ്ട്.