എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യക്കടത്ത്; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ തീരദേശ പൊലീസിന് രൂക്ഷ വിമർശനം

  • By Desk
Google Oneindia Malayalam News

കൊച്ചി: തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ടു സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയുമായി ബന്ധപ്പെട്ടു തീരദേശ പൊലീസിന് വിമർശനം. മുനമ്പം മനുഷ്യക്കടത്തിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ സാന്നിധ്യത്തിലാണ് അടിയന്തര യോഗം ചേർന്നത്. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ (ഐബി), ദക്ഷിണ നാവിക സേന, കോസ്റ്റ്ഗാർഡ് പ്രതിനിധികൾ, കോസ്റ്റൽ ഡിജിപി, ഫിഷറീസ് വകുപ്പ് ഡയറക്റ്റർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

എസ്റ്റേറ്റ് കൊലപാതക വിവവരങ്ങള്‍ പുറത്ത്: അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍!!എസ്റ്റേറ്റ് കൊലപാതക വിവവരങ്ങള്‍ പുറത്ത്: അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍!!

22നും 23നും തീരദേശത്തു 48 മണിക്കൂർ പരിശോധനയും മോക്ക് ഡ്രില്ലും നടത്താൻ യോഗത്തിൽ തീരുമാനമായി. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഉൾപ്പെടെ മുഴുവൻ യാനങ്ങളും പരിശോധിക്കും. നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പൊലീസും ഫിഷറീസ് വകുപ്പും സംയുക്തമായി ഓപ്പറേഷനിൽ പങ്കെടുക്കും. രജിസ്ട്രേഷനും മറ്റു രേഖകളും ഇല്ലാത്ത യാനങ്ങൾ പിടിച്ചെടുത്തു കർശന നടപടികൾ സ്വീകരിക്കാനാണു തീരുമാനം. 22നു രാവിലെ ആറിനു തുടങ്ങുന്ന ഓപ്പറേഷൻ സജാം‌ദ് 23നു രാത്രി എട്ടുവരെ നീളം.

 നുഴഞ്ഞു കയറ്റം തടയാൻ നീക്കം

നുഴഞ്ഞു കയറ്റം തടയാൻ നീക്കം


നുഴഞ്ഞുകയറ്റം തടയാനുള്ള കേരള പൊലീസിന്‍റെ ശേഷി തിരിച്ചറിയാൻ ബ്ലൂ ഫോഴ്സ്, റെഡ് ഫോഴ്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണു മോക്ക് ഡ്രിൽ. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഭീകരർ എന്ന വ്യാജേന കേരള തീരത്തു മത്സ്യബന്ധ യാനങ്ങളിൽ നുഴഞ്ഞു കയറാൻ ശ്രമിക്കും. ഇതു തടയാൻ പൊലീസിന് സാധിച്ചില്ലെങ്കിൽ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുള്ളതായി കണക്കാക്കും. ഇതേ ദിവസങ്ങളിൽ മുനമ്പം, തോപ്പുംപടി, നീണ്ടകര, ബേപ്പൂർ, അഴീക്കൽ, വിഴിഞ്ഞം ഉൾപ്പെടെയുള്ള മുഴുവൻ തുറമുഖങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തും. ഫിഷറീസ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് അധികൃതർ‌ ഉൾപ്പെട്ട ഹാർബർ ‌ഓഡിറ്റിങ് ടീം തുറമുഖങ്ങൾ സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും വീഴ്ചകളുണ്ടെങ്കിൽ പരിഹരിക്കാൻ നിർദ്ദേശങ്ങൾ തയാറാക്കുകയും ചെയ്യും.

സംയുക്ത ചെക്ക് പോസ്റ്റുകൾ

സംയുക്ത ചെക്ക് പോസ്റ്റുകൾ

മനുഷ്യക്കടത്ത്, നുഴഞ്ഞുകയറ്റം എന്നിവ തടയാൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ചു സംയുക്ത ചെക്ക് പോസ്റ്റുകൾ തുടങ്ങാൻ യോഗം തീരുമാനിച്ചു. ഇതിനായി വിശദകർമപദ്ധതി ഉടൻ തയാറാക്കും. മത്സ്യബന്ധ തുറമുഖങ്ങളിൽ നിലവിലുള്ള പരിശോധന ഫലപ്രദമല്ലെന്ന‌് ഐബിയും കോസ്റ്റ്ഗാർഡ് അധികൃതരും ചൂണ്ടിക്കാട്ടി. തുറമുഖങ്ങളിൽ നിന്നും കടലിൽ പോകുന്നവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അതതു തുറമുഖങ്ങളിൽ ശേഖരിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും ബയോമെട്രിക് കാർഡ‌ുകൾ വിതരണം ചെയ്തിട്ടുണ്ട്. ബോട്ടിൽ കയറുന്നതിനു മുമ്പ് ഈ കാർഡുകൾ സ്വൈപ്പ് ചെയ്യാവുന്ന തരത്തിൽ സുരക്ഷാ ക്രമീകരണം നിലവിൽ വരും. എന്നാൽ കടലിൽ പോകുന്ന താൽക്കാലിക തൊഴിലാളികൾക്ക് ഇത്തരം ബയോമെട്രിക് കാർഡുകൾ ഇല്ല. ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളും കൂട്ടത്തിൽപ്പെടും. ഇത്തരക്കാർക്ക് താൽക്കാലിക ബയോമെട്രിക് കാർഡുകൾ നൽകുന്നതു പരിഗണിക്കാമെന്നു ഫിഷറീസ് വകുപ്പ് അറിയിച്ചു.

തുറമുഖങ്ങളും തുറകളും കേന്ദ്രീകരിച്ചു നുഴഞ്ഞുകയറ്റത്തിനും മനുഷ്യക്കടത്തിനും സാധ്യത

തുറമുഖങ്ങളും തുറകളും കേന്ദ്രീകരിച്ചു നുഴഞ്ഞുകയറ്റത്തിനും മനുഷ്യക്കടത്തിനും സാധ്യത


കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും തുറകളും കേന്ദ്രീകരിച്ചു നുഴഞ്ഞുകയറ്റത്തിനും മനുഷ്യക്കടത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നൽകിയിട്ടുള്ള കാര്യം കേന്ദ്ര ഏജൻസികൾ യോഗത്തിന്‍റെ ശ്രദ്ധയിൽ പെടുത്തി. തുറമുഖങ്ങളിൽ സിസിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടുകളിൽ ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കപ്പെട്ടില്ല. അതേസമയം മുനമ്പം മനുഷ്യക്കടത്ത് മത്സ്യബന്ധന തുറമുഖത്ത് നിന്നല്ലെന്നും മുനമ്പം മിനിഹാർബർ പരിസരത്ത് ബോട്ടുകൾ കെട്ടിയിടുന്ന കടവിൽ നിന്നാണെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി. തീരസുരക്ഷയ്ക്കായി രൂപീകൃതമായ കോസ്റ്റൽ പൊലീസിന്‍റെ നിരീക്ഷണം ഫലപ്രദമല്ലെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. ബോട്ടുകൾ പലതും കട്ടപ്പുറത്താണ്. കടൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ കോസ്റ്റ് ഗാർഡ് നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

 ബോട്ട് നിർമാണ യാർഡുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി

ബോട്ട് നിർമാണ യാർഡുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി


കേരളത്തിലെ മുഴുവൻ ബോട്ട് നിർമാണ യാർഡുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ടെന്നും ഉടമകൾ ബോട്ടുകൾ കൈമാറ്റം ചെയ്യമ്പോൾ അക്കാര്യം ഫിഷറീസ് വകുപ്പിനെ അറിയിക്കുകയും പുതിയ ഉടമയുടെ പേരിൽ ബോട്ട് രജിസ്റ്റർ ചെയ്യുന്നതും കർശനമാക്കാൻ തീരുമാനമായി.

Ernakulam
English summary
police face criticism on munambam human trafficking issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X