കൊച്ചിയിലെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ വിലയിരുത്തി പൊലീസ്... സിസിടിവി സംവിധാനം കുറ്റമറ്റതാക്കി നിരീക്ഷണം ശക്തമാക്കും!
കൊച്ചി: സുരക്ഷാ ഭീഷണി മുൻനിർത്തി കൊച്ചി സിറ്റിയിലെ തന്ത്രപ്രധാന വ്യവസായ, പ്രതിരോധ സ്ഥാപനങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സുരക്ഷാ അവലോകന യോഗം ചേർന്നു. സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ, നാവിക സേനയുടെയും സെൻട്രൽ ഇൻസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പെട്രോളിയം
വ്യവസായ
സ്ഥാപനങ്ങളായ
ഐഒസി,
ബിപിസിഎൽ,
എച്ച്പിസി,
പ്രതിരോധ
മേഖലയിൽ
പ്രവർത്തിക്കുന്ന
ഐആർഇ,
എൻപിഒഎൽ,
കൊച്ചിൻ
പ്രത്യേക
സാമ്പത്തിക
മേഖല,
ഇൻഫോപാർക്ക്,
കൊച്ചിൻ
പോർട്ട്
ട്രസ്റ്റ്,
കൊച്ചിൻ
ഷിപ്പ്യാർഡ്,
വല്ലാർപാടം
കണ്ടെയ്നർ,
ഹൈക്കോടതി,
റിസർവ്
ബാങ്ക്
ഓഫ്
ഇന്ത്യ,
ഫാക്റ്റ്
എന്നിവയുടെ
സുരക്ഷാ
മേധാവികളും
ലുലുമാൾ
പ്രതിനിധികളും
പങ്കെടുത്ത
യോഗം
നിലവിലുള്ള
സുരക്ഷാ
ക്രമീകരണങ്ങൾ
വിലയിരുത്തി.
സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകത സിറ്റി പൊലീസ് കമ്മിഷണർ വിശദീകരിച്ചു. സിസിടിവി സംവിധാനം കുറ്റമറ്റതാക്കി നിരീക്ഷണം ശക്തമാക്കണം. പൊലീസിന്റെ ഭാഗത്തു നിന്നുമുള്ളകാര്യങ്ങൾ തടസമില്ലാതെ അതിവേഗം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഇത്തരം സുരക്ഷാ അവലോകന യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരാൻ ധാരണയായി.
വിവിധ സുരക്ഷാ ഏജൻസികൾ, സ്ഥാപനങ്ങളുടെ സുരക്ഷാ മേധാവിമാർ, ചീഫ് സെക്യുരിറ്റി മാനെജർമാർ തുടങ്ങിയവർ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുമെന്നു പൊലീസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കു നേരേ വിധ്വംസക ശക്തികളിൽ നിന്നും ഭീഷണി നിലനിൽക്കുന്നതു കണക്കിലെടുത്താണു നടപടി.