വ്യാജ പിരിവ് നടത്തിയ പൗരസമിതി നേതാവിനെതിരെ പൊലീസ് കേസെടുത്തു: അന്വേഷണം ഉൗർജ്ജിതമാക്കി
മൂവാറ്റുപുഴ: വ്യാജ പിരിവ് നടത്തിയ പൗരസമിതിനേതാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഉൗർജ്ജിതമാക്കി. കോതമംഗലം പ്രദേശത്തെ പൗരസമിതിയുടെ മറവിലാണ് വ്യാജ പിരിവ് നടത്തിയെന്നതാണ് പോലീസ് കേസ്. ഊന്നുകൽ,തടിക്കുളം ,മാറാച്ചേരിൽ ജോണി മാറാച്ചേരിക്ക് എതിരെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സ്പൈഡർമാൻ, അയൺമാൻ, ആന്റ്മാൻ.... മാർവൽ സൂപ്പർ ഹീറോകളുടെ സൃഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു
ആൾമാറാട്ടം നടത്തി കോതമംഗലം പൗരസമതിയുടെ പ്രസിഡന്റാണ് എന്ന് സ്വയം പരിചയപ്പെടുത്തി സീൽ ഇല്ലാതെ വ്യാജ പൗരസമതിയുടെ രസീതുമായി ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവന പിരിച്ച് സുഖ ജീവിതം നയിച്ചുവരുകയായിരുന്നു. രണ്ട് വർഷം മുമ്പ് മേക്കടമ്പ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനെ പറഞ്ഞ് പറ്റിച്ച് നിർദ്ധനർക്ക് സേവനത്തിനായി ആംബുലൻസ് വാങ്ങാനെന്ന് പറഞ്ഞ് പണപിരിവ് നടത്തി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുളവൂർ ചിറപ്പടിയിലെ ഉതുപ്പാൻസ് ഓയിൽ മില്ലിൽ എത്തി ഇയാൾ നിർബന്ധപൂർവ്വം പിരിവ് ചോദിച്ച് നിൽക്കെ സംശയം തോന്നിയ മില്ലുട പിരിവ് നൽകാൻ മടിച്ചു നിൽക്കെഅവിടെയെത്തിയ ഡി.വെെ.എഫ്.ഐ നേതാവ് ഇണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ തടഞ്ഞു നിർത്തി മൂവാറ്റുപുഴ പൊലീസിൽ ഏല്പിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഇയാൾ പൗരസമതി സെക്രട്ടറിയേയും കൂട്ടി വരാമെന്ന് പറഞ്ഞ് ജാമ്യത്തിൽ പോയിയെങ്കിലും ഇതിവരെ പൊലീസിൽ ഹാജരായിട്ടില്ല. ഇതിനിടെ യഥാർത്ഥ പൗരസമതി പ്രസിഡന്റ് ഷാജി പീച്ചാക്കര നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുകയാണ്.
എന്നാൽ സംഭവം വാർത്തയായതോടെ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ എത്തുകയായിരുന്നു കോതമംഗലത്തെ പ്രമുഖ ജ്വല്ലറിയിൽ നിന്നും നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് എന്നപേരിൽ സ്വർണ്ണം വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട് ഇതിനിടയിൽ കോതമംഗലത്ത് തന്നെ മറ്റൊരു പൗരസമിതിയുടെ പ്രസിഡണ്ടായ ഷാജി പി ചക്കര ഇയാൾക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട് മാത്രവുമല്ല താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഔദ്യോഗിക രേഖകളും മറ്റും അടുത്തദിവസം ഹാജരാക്കാമെന്ന് ഉറപ്പുനൽകിയാണ് ഇദ്ദേഹത്തെ സ്റ്റേഷനിൽ നിന്നും പറഞ്ഞയച്ചത് പിന്നീട് പോലീസ് പറയുന്നു കഴിഞ്ഞവർഷം ആംബുലൻസ് ഫണ്ടിലേക്ക് എന്ന പേരിലും പല സ്ഥലങ്ങളിൽനിന്നും ഇദ്ദേഹം പിരിവു നടത്തിയതായും പരാതി ഉയരുന്നുണ്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സി.ഐ .സി. ജയകുമാർ പറഞ്ഞു.