അതിജീവനത്തിന്റെ വിളവെടുപ്പ്: വിത്ത് ഉല്പാദന കേന്ദ്രത്തിൽ വീണ്ടും കാർഷിക വസന്തം
കൊച്ചി: ഒന്നേകാൽ കോടി രൂപയുടെ പ്രളയ നാശ നഷ്ടങ്ങൾ നേരിട്ട ഒക്കലിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽ വീണ്ടും നെൽകൃഷി വിളഞ്ഞു. അതും നൂറു മേനിയിൽ തന്നെ. പാടത്ത് വിതച്ചിരുന്ന പ്രത്യാശ നെല്ല് തൊഴിലാളികളുടെ നേതൃത്വത്തിൽ വിളവെടുപ്പ് പൂർത്തിയാക്കി. പച്ചക്കറി തോട്ടത്തിലെ സമൃദ്ധിയും തൊഴിലാാളികൾ തിരിച്ചു പിടിച്ചു.. ചെളിയിൽ പുതഞ്ഞു കിടന്ന അലങ്കാര ചെടികൾ മുഖം മിനുക്കി കൂടുതൽ സുന്ദരികളുമായി. പ്രളയം ഒഴുക്കി കളഞ്ഞ കാർഷിക സമ്പത്ത് തൊഴിലാളികളുടെ കഠിന പ്രയത്നത്തിൽ തിരിച്ചെടുക്കുകയാണ് കേന്ദ്രം.
കർഷകർക്കാവശ്യമായ പച്ചക്കറി വിത്തുകൾ ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയുമാണ് കേന്ദ്രത്തിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രളയത്തിൽ 1,25, 75,110 രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 13 ഏക്കർ വിസ്തൃതിയിലുള്ള കേന്ദ്രത്തിൽ ഓഫീസ് ഉൾപ്പടെ കൃഷികളെല്ലാം ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്നു. 10.8 ഹെക്ടറിൽ കൃഷിയിറക്കിയ നെൽക്കൃഷി പൂർണമായും നശിച്ചു. കൂടുതൽ നാശനഷ്ടം സംഭവിച്ചതും നെൽകൃഷിയിൽ തന്നെയാണ്.

25 ലക്ഷം രൂപയുടെ നാശനഷ്ടം ഈ മേഖലയിൽ വന്നു. വിത്തിനമായി സൂക്ഷിച്ചിരുന്ന ശ്രേയസ് , പ്രത്യാശ നെൽവിത്തുകളും നശിച്ചു. 530 കിലോഗ്രാം നെൽവിത്തുകൾ വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായി. മൂന്നു ലക്ഷം രൂപയുടെ പച്ചക്കറികളിലും ചെളി അടിഞ്ഞു. കുരുമുളകു ചെടികൾ പച്ചക്കറി വിത്തുകൾ തേങ്ങാ വിത്തുകൾ, അലങ്കാര ചെടികൾ , കോഴികൾ, മീനുകൾ എന്നിവയും വെള്ളത്തിൽ ഒലിച്ചുപോയി. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന വളങ്ങൾ , ചെടികൾക്കാവശ്യമായ മരുന്നുകൾ എന്നിവയും വെള്ളത്തിൽ ചേർന്നു. രണ്ട് പമ്പ് ഹൗസുകളും 20 എച്ച് പിയുടെ രണ്ട് പമ്പ് സെറ്റുകളും പൂർണമായും നശിച്ചു.
പിന്നീട് സർക്കാർ ധനസഹായത്തിലൂടെ ഇവിടത്തെ 45 തൊഴിലാളികളുടെ കഠിന പ്രയത്നത്തിലൂടെയാണ് ഫാം തിരിച്ചുപിടിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസത്തോളം ക്ലീനിംഗ് ജോലികൾ തുടർന്നു. നെൽകൃഷിയുടെ വിളവെടുപ്പ് കാലത്താണ് പ്രളയം എത്തിയത്. വിതച്ചിരുന്നതെല്ലാം നശിച്ചു. കുറച്ചു ഭാഗം വിളവെടുത്തെങ്കിലും വിത്തിനായി ഉപയോഗിക്കാൻ കഴിയാത്തവയായിരുന്നു കൂടുതലും. പിന്നീട് നിലം ഒരുക്കി വീണ്ടും കൃഷി ചെയ്യുകയായിരുന്നു. കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. പ്രത്യാശ നെല്ലാണ് വിതച്ചിരുന്നത്. ഒരു കിലോഗ്രാമിന് 40 രൂപ നിരക്കിൽ നെൽവിത്തായി തന്നെ ഇത് കർഷകർക്ക് നൽകും. അടുത്ത വിത്ത് വിതക്കായി നിലം ഒരുക്കുകയാണിപ്പോൾ.
പ്രളയത്തിന്റെ ദുരിതങ്ങൾ കൂടുതൽ അറിഞ്ഞത് പച്ചക്കറി കൃഷിയാണ്. വിളവിന് തയാറായി നിൽക്കുന്ന പച്ചക്കറി ചെടികളിൽ കീടങ്ങളുടെ ശല്യം കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു. നഴ്സറിയിലേക്ക് പുതിയ ചെടികൾ വാങ്ങുക തന്നെ ചെയ്യുകയായിരുന്നു. കോഴി കൃഷിയിലും മീൻ കൃഷിയിലും ചെറിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചു. പ്രളയം ബാധിക്കാതെ പോയത് ആട് കൃഷിയെ മാത്രമാണ്. പ്രളയം മുഴുവനും തകർത്തപ്പോഴും അതിജീവനത്തിന്റെ പാതയിൽ മാതൃകാപരമായി മുന്നേറുകയാണ് സ്ഥാപനം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications