സിവില്സ്റ്റേഷന് കുറ്റിക്കാട്ടില്‍ തള്ളിയ വാഹനങ്ങള്‍ക്ക് ശാപമോക്ഷം
കാക്കനാട്: റവന്യു വകുപ്പ് കുറ്റിക്കാട്ടില്‍ തള്ളിയ ഔദ്യോഗിക വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായി. സിവില്‍ സ്റ്റേഷന് വളപ്പില്‍ വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പെതുത്ത് നശിച്ചപ്പോഴാണ് വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി പരിശോധിപ്പോള്‍ ലേലത്തില്‍ വില്ക്കാന് കൊള്ളാവുന്ന ഒരെണ്ണം പോലും കണ്ടെത്താനായില്ല. കുറ്റിക്കാട്ടില്‍ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ് വാഹനങ്ങളെല്ലാം.
അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള അംബാസിഡര്‍ കാറുകളും ജീപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ഭരണകൂടം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തുരുമ്പെടുത്ത് അസ്ഥിപഞ്ചരമായ വാഹനങ്ങളാണ് കുട്ടിക്കാട്ടില് ഉദ്യോഗസ്ഥര്‍ക്ക് കാണാനായത്. റെവന്യു വകുപ്പ് പത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്നോടിയായാണ് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സംശയം. കെട്ടിക്കിടക്കിടക്കുന്ന കോടികളുടെ റിവര്‍മാനേജ്മെന്റ് ഫണ്ട് വക മാറ്റി വിനിയോഗിച്ചാണ് പത്ത് ബൊലീറോ ജീപ്പുകള്‍ രണ്ട് വര്‍ഷം വാങ്ങിയത്.

ജില്ലയില്‍ പുഴ സംരക്ഷണത്തിനായി വിനിയോഗിക്കാതെ കെട്ടിക്കിടന്നിരുന്ന റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങാന്‍ മാത്രം ഒരു കോടിയില്‍പ്പരം രൂപ റെവന്യു വകുപ്പ് വകമാറ്റിയതായി അന്ന് അരോപണം ഉയര്‍്ന്നിരുന്നു. പുഴ സംക്ഷണത്തിനായി ജില്ലയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെയാണ് 22 കോടിയുടെ റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങാന്‍ തുക വകമാറ്റുകയത്. പുഴ സംക്ഷണത്തിന് താലൂക്ക്,ജില്ല തലത്തില്‍ വാഹനങ്ങള്‍ വേണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാറില്‍ നിന്ന് അനുവാദം വാങ്ങുകയായിരുന്നു. വാഹനങ്ങള്‍ വാങ്ങാന്‍ ധന വകുപ്പിന്റെ അനു മതി ലഭിക്കില്ലെന്ന സാഹചര്യം മറികടക്കാന്‍ റിവര്‍മാനേജ്മെന്റ് ഫണ്ട് വകമാറ്റുകയായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അതുവരെ റെവന്യു വകുപ്പില്‍ ഓടിക്കൊണ്ടിരുന്ന അംബാസിഡര്‍ കാറുകളും ജീപ്പുകളും സിവില്‍ സ്റ്റേഷന് വളപ്പിലെ കുറ്റിക്കാട്ടിലേക്ക് തള്ളുകയായിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പരേഡ് ഗ്രണ്ടിന് സമീപം പൊലിസും വാഹനവകുപ്പും പിടിച്ചെടുത്ത സ്വകാര്യ വാഹനങ്ങളുടെ കൂട്ടത്തിലാണ് ഔദ്യോഗിക വാഹനങ്ങളും തള്ളിയിരിക്കുന്നത്.
സാധാരണഗതിയില്‍ ഒരു ലക്ഷത്തിലേറെ രുപ മെയിന്റനന്‍സ് ചെലവ് വരുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കുക. മെയിന്റനന്‍സ് നടത്തിയാലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പൊതുമാരമത്ത് സാക്ഷ്യ പ്പെടുത്തണം. എന്നാല്‍ സിവില്‍ സ്റ്റേഷനില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന പോലും നടത്തി യിട്ടില്ലെന്നാണ് സൂചന. ഉപക്ഷിച്ച വാഹനങ്ങളേക്കാള്‍ പഴക്കമുള്ള വാഹനങ്ങള്‍ സിവില്‍ സ്റ്റേഷനിലെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഇപ്പോഴും സര്‍വീസ് നടത്തുമ്പോഴാണ് താരതമ്യേനെ പഴക്കമില്ലാത്ത വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന് വളപ്പിലെ കുറ്റിക്കാട്ടിലും താലൂക്ക് ഓഫിസുകളിലും ഉപേക്ഷിക്കുകയായിരുന്നു.
കെ.എല്‍ 7 ബി.പി 5236, കെ.എല്‍ 7 എഡബ്ളിയു 5905, കെ.എല്‍ 1 എ ക്യു 7392, കെ.എല്‍7 എകെ 8757, കെ.എല്‍ 7 എഡബ്ളിയു 5968, കെഎല്‍ 1 എഎസ് 9848, കെഎല്‍ 7 ബിബി 999, കെ.എല്‍ 7 എഎം 6271, കെഎല്‍ 7 എഎം 909 തുടങ്ങിയ പത്തൊമ്പതില്പ്പരം വാഹന ങ്ങളാണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നത്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ












Click it and Unblock the Notifications