പേരണ്ടൂര്‍ കനാലില്‍ കക്കൂസ് മാലിന്യം
കൊച്ചി: പേരണ്ടൂര്‍ കനാലില്‍ കക്കൂസ് മാലിന്യം അടക്കമുള്ള തള്ളുന്നത് പതിവായതോടെ സമീപവാസികള്‍ ദുരിതത്തിലായി. പേരണ്ടൂര്‍ കനാല്‍ ശുചീകരണം അടിന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവും ജില്ലാ കളക്ടറുടെ നിര്‍ദേശവും നിലനില്‍ക്കെയാണ് വന്‍കിട സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ നിന്ന് ഒരു തടസവുമില്ലാതെ ഇപ്പോഴും കനാലില്‍ കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കലൂര്‍ എസ്.ആര്.എം റോഡ് തോട്ടത്തുംപടി പള്ളിക്ക് പിറകിലായി ഒഴുകുന്ന കനാലില്‍ കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം നിക്ഷേപിച്ചത് സമീപവാസികളെ ദുരിതത്തിലാക്കി. അസഹ്യമായ ദുര്‍ഗന്ധം കാരണം കനാലിന് സമീപത്ത് താമസിക്കുന്നവര്‍ക്ക്് ഭക്ഷണം പോലും കഴിക്കാനോ പാചകം ചെയ്യാനോ പറ്റാത്ത സ്ഥിതിയായി. ഇവിടെ പല വീടുകളുടെയും അടുക്കള കനാലിനോട് ചേര്‍ന്നാണുള്ളത്. അമ്പതിലേറെ കുടുംബങ്ങള്‍ കനാലിന് ഇരുവശത്തുമായി താമസിക്കുന്നുണ്ട്.
കനാലിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് ഈ ഭാഗങ്ങളിലെല്ലാം മാലിന്യങ്ങള്‍ കെട്ടികിടക്കുകയാണ്. പേരിന് മാത്രമാണ് ഇവിടെ ശുചീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കക്കൂസ് മാലിന്യം നിക്ഷേപിച്ചതിന് പിന്നാലെ സമീപവാസികള്‍ കോര്പറേഷന് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ബ്ലീച്ചിങ് പൗഡര്‍ ഇട്ട് നടപടികള്‍ ഒതുക്കുകയായിരുന്നു. ഈ ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. നായ അടക്കമുള്ള വളര്‍ത്തു ജന്തുക്കളുടെ ശവശരീരവും കനാനിലാണ് നിക്ഷേപിക്കുന്നത്. കലൂരിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്നടക്കം സമീപത്തെ ഫഌറ്റുകളില്‍ നിന്നും മറ്റും കക്കൂസ് മാലിന്യം കനാലിലാണ് ഒഴുക്കുന്നതെന്നും ആരോപണമുണ്ട്.

ഇതേ കുറിച്ച് കോര്‍പറേഷന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് അവര്‍ പറയുന്നു. സ്വന്തമായി മാലിന്യപ്ലാന്റില്ലാത്ത പല സ്ഥാപനങ്ങളും പേരണ്ടൂര്‍ കനാലിലേക്ക് പൈപ്പ് സ്ഥാപിച്ച് ഇതുവഴിയാണ് മാലിന്യം ഒഴുക്കുന്നത്. കനാലിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന ഖരമാലിന്യങ്ങളും ഇങ്ങനെ തന്നെയാണ് ഒഴുക്കി വിടുന്നത്. ഇറച്ചിയുടെ അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും എല്ലാം ചാക്കുകളിലും അല്ലാതെയും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. എല്ലാ വര്‍ഷവും മഴക്കാലത്തിന് മുമ്പ് കനാല്‍ ശുചീകരിക്കാന്‍ നിര്ദേശമുണ്ടാവുമെങ്കിലും കാര്യക്ഷമമായ നവീകരണം നടക്കാറില്ല. കഴിഞ്ഞ വര്‍ഷം വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് അടക്കമുള്ള ഇടപെട്ടിരുന്നെങ്കിലും ഇപ്പോഴും കനാല്‍ മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല. മാസങ്ങളായി ദുര്‍ഗന്ധം സഹിച്ച പേരണ്ടൂര്‍ കാനാലിന് സമീപം താമസിക്കുന്നവരുടെ ദുരിതം നേരിട്ട് ബോധ്യപ്പെട്ടായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കമ്മീഷന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മഴക്കാലമായതിനാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമോയെന്ന ആശങ്കയാണ് ഇവിടത്തെ താമസക്കാര്‍ക്ക്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications