എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടി പൊലീസ്' എന്നു വിളിക്കാൻ വരട്ടെ!... ഇവരുടെ സേവനം മുതിർന്ന പൊലീസുകാരെയും കടത്തിവെട്ടും, പ്രളയത്തെ അതീജിവിച്ച പാഠത്തിൽ സ്റ്റുഡന്‍റ് പോലീസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: "കുട്ടി പൊലീസ്' എന്നു വിളിക്കാൻ വരട്ടെ. ഇവരുടെ സേവനം മുതിർന്ന പൊലീസുകാരെയും കടത്തിവെട്ടുന്നത്. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഇക്കൊല്ലത്തെ ജില്ലാതല വേനൽ ക്യാംപുകളിൽ ഉയരുന്നതു വാനോളം ആവേശം. ഇത്തവണ ജില്ലയിലെ രണ്ടു ക്യാംപുകളിലായി 776 വിദ്യാർഥികൾ കുട്ടി പൊലീസുകാരായി പരിശീലനം തേടുന്നു. ഇതിൽ പകുതിയോളം പെൺകുട്ടികൾ. സംസ്ഥാനത്തു 2010ൽ തുടക്കമിട്ട പദ്ധതി പടർന്നു പന്തലിച്ചു വലുതായിരിക്കുന്നു.

<strong><br>ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ടിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; പ്രത്യാക്രമണം കടുപ്പിച്ച് സിപിഎം</strong>
ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ടിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; പ്രത്യാക്രമണം കടുപ്പിച്ച് സിപിഎം

എറണാകുളം റൂറൽ പൊലീസിന്‍റെ വേനൽക്കാല ക്യാംപ് മൂവാറ്റുപുഴ വീട്ടൂർ എബനേസ്സർ ഹയർസെക്കൻറി സ്കൂളിലാണ്. 32 സ്കൂളുകളിൽ നിന്നും 454 സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ പങ്കാളിത്തം കൊണ്ടു ക്യാംപ് സജീവം. 240 കേഡറ്റുകൾ പെൺകുട്ടികളാണ്. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ 64 അധ്യാപകരും ഇവർക്കൊപ്പമുണ്ട്. അഞ്ചു ദിവസം നീളുന്ന ക്യാംപ് നാളെ സമാപിക്കും.

Student Police

കൊച്ചി സിറ്റിയിലെ അവധിക്കാല ക്യാംപ് എറണാകുളം സെന്‍റ് ആൽബർട്സ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പൊലീസ് ജില്ലയിലെ 17 എസ്പിസി സ്കൂളുകളിൽ നിന്നുമായി 322 കേഡറ്റുകൾ പങ്കെടുക്കുന്നു. ഇവരിൽ 162 പെൺകുട്ടി‌കൾ ഉൾപ്പെടുന്നു. 34 കമ്യൂണിറ്റി പൊലീസ് ഓഫിസർമാരും 50 ഡ്രിൽ ഓഫിസർമാരും ഒപ്പമുണ്ട്. അഞ്ചു ദിവസം നീളുന്ന ക്യാംപ് 30നു സമാപിക്കും.

ഇത്തവണത്തെ ക്യാംപുകൾക്കൊരു പ്രത്യേകതയുണ്ട്. ഇതാദ്യമായി ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനത്തിന് പ്രാമുഖ്യം ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലയിലുണ്ടായ മഹാപ്രളയത്തിൽ കുട്ടിപൊലീസ് കാഴ്ചവച്ച പ്രവർത്തനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ പൊലീസ‌ിനൊപ്പം തുടക്കം മുതൽ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുമുണ്ടായിരുന്നു.

വീടുകളിൽ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കു ഭക്ഷണവും തുണിത്തരങ്ങളും വിതരണം ചെയ്യാനും വീടുകളിൽ അടിഞ്ഞ പ്രളയമാലിന്യം നീക്കാനും സ്തുത്യർഹമായ സേവനമാണു കാഴ്ചവച്ചത്. കുട്ടികളിൽ പലരുടെയും വീടുകൾ പ്രളയക്കെടുതിയിൽ പെട്ടെങ്കിലും അവരുടെ ആവേശം ഒട്ടും ചോർന്നു പോയില്ല.

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ നൽകിയ സഹായം നാട്ടുകാരും മറന്നില്ല. പ്രളയാനന്തരം സംഘടിപ്പിച്ച ചടങ്ങുകളിൽ ആലുവ, വടക്കൻ പറവൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ മിക്കയിടത്തും പൊലീസുകാർക്കും ഫയർഫോഴ്സ് അംഗങ്ങൾക്കുമൊപ്പം സ്റ്റുഡന്‍റ് പൊലീസിനെയും ജനം ആദരിച്ചു. സിറ്റി പൊലീസിലും സ്ഥിതി വ്യത്യസ്തമല്ല.

ഇത്തവണത്തെ ക്യാംപുകളിൽ പ്രളയം, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായാൽ എങ്ങനെ നേരിടണമെന്നും രക്ഷാപ്രവർത്തനം നടത്തണമെന്നും പരിശീലനം നൽകുന്നു. ഇതുമായി ബന്ധപ്പെട്ടു വിദഗ്ധർ ക്ലാസുകളെടുക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ പൊലീസ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് നോഡൽ ഓഫിസർ ഡിവൈഎസ്പി പി.റെജി എബ്രഹാം അറിയിച്ചു. സിറ്റി പൊലീസിന്‍റെ ക്യാംപിൽ സംസ്ഥാന ദുരന്തനിവാരണ സമിതി അംഗങ്ങളുൾപ്പെടെ ക്ലാസുകൾ എടുക്കുന്നതായി ഡിസിആർബി അസിസ്റ്റന്‍റ് സിറ്റി പൊലീസ് കമ്മിഷണർ സുധാകരൻ പിള്ള.

സ്കൂൾ കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനും പൊലീസിൽ അറിയിക്കാനും കുട്ടിപൊലീസിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ ലൈംഗിക അതിക്രമങ്ങൾക്ക് വിധേ‍യരാകുന്നതിന് എതിരെയും ജാഗ്രത പുലർത്തുന്നു. സ്കൂൾ പരിസരത്തെ കടകൾ കേന്ദ്രീകരിച്ച് ലഹരി സാധനങ്ങൾ വിൽക്കുന്നതും ബൈക്കുകളിലും മറ്റുമെത്തി കഞ്ചാവ് വിതരണം ചെയ്യുന്നതും തടയാൻ സ്റ്റുഡന്‍റ് പൊലീസിന്‍റെ സേവനം പ്രയോജനകരമാണെന്നു വ്യക്തമായിട്ടുണ്ട്.

സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിലും നിർണായക പങ്ക് വഹിക്കുന്നു. വേനൽ ക്യാംപുകളിൽ യോഗ, കളരി, കരാട്ടെ എന്നിവയിൽ പരിശീലനം നൽകും. സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സംവാദം, പഠന യാത്രകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ എഴുപതോളം സ്കൂളുകളിലാണ് നിലവിൽ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുള്ളത്. കൂടുതൽ സ്കൂളുകളിലേക്ക് വൈകാതെ വ്യാപിപ്പിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടി പൊലീസ് പദ്ധതിയോട് ഒരേ പോലെ മതിപ്പാണ്.

Ernakulam
English summary
Students police in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X