പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൈ അടിച്ചൊടിച്ചെന്ന് പരാതി: കേസെടുത്ത് പോലീസ്, സ്കൂളിനെതിരെ ഗുരുതര ആരോപണം
കൊച്ചി: ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കയ്യിന്റെ എല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. ആലുവയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ തല്ലിയെങ്കിലും എല്ല് പൊട്ടുന്ന തരത്തിൽ തല്ലിയിട്ടെന്നാണ് സംഭവത്തിൽ പ്രധാനാധ്യാപിക പ്രതികരിച്ചത്. ജനുവരി 17 നാണ് കുട്ടമശ്ശേരി സ്കൂളിൽ ഈ സംഭവം നടന്നത്.
പ്രശാന്തിന് ഇതിലെന്താണ് താല്‍പര്യം, ധാരണാപത്രം ഒപ്പുവെച്ചതില്‍ ഗുഢാലോചനയെന്ന് മേഴ്‌സിക്കുട്ടിയമ്മ
കണക്ക് ക്ലാസ് നടക്കുന്നതിനിടെ ഉത്തരം തെറ്റിച്ചതോടെ അധ്യാപിക കൈയ്യിലും നെഞ്ചിലും തല്ലിയെന്നാണ് പരാതി പറയുന്നത്. തുടർന്ന് കൈക്കുഴയിൽ ചൂരലുപയോഗിച്ച് വീണ്ടും വീണ്ടും തല്ലിയതോടെയാണ് എല്ലിന് പൊട്ടലേറ്റതെന്നാണ് വിദ്യാർത്ഥി പറയുന്നത്. അധ്യാപിക വിദ്യാർത്ഥിയെ തല്ലിയ കാര്യം പ്രധാനാധ്യാപക സമ്മതിക്കുന്നുണ്ടെങ്കിലും പൊട്ടലേൽക്കാൻ സാധ്യതയില്ലെന്ന തരത്തിലാണ് പ്രതികരണം.
സംഭവം പുറത്തുവന്നതിന് പിന്നാലെ അടിയേറ്റ വിദ്യാർത്ഥിയെയും അമ്മയേയും പിടിഎ മീറ്റിംഗിലേക്ക് വിളിപ്പിച്ച് വിവരങ്ങളിൽ വ്യക്തത വരുത്തിയിരുന്നു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷം നടപടികൾ സ്വീകരിക്കാനാണ് നീക്കം. എന്നാൽ അധ്യാപികക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പണം നൽകി കേസ് ഒതുക്കാ നാണ് സ്കൂളധികൃതരും പോലീസും ശ്രമിച്ചതെന്നും കുട്ടിയുടെ അമ്മ ഷാജിത ആരോപിക്കുന്നു.
നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
Recommended Video