കാക്കനാട് ആൾക്കൂട്ട കൊലപാതകം: പത്തുപേർ അറസ്റ്റിൽ, സദാചാര കൊലപാതകമെല്ലെന്ന് പൊലീസ്, കൊലയ്ക്ക് കാരണം പൂർവ വൈരാഗ്യം
കൊച്ചി: കാക്കനാട് ചക്കരപറമ്പ് തെക്കേപറമ്പ് വീട്ടില്‍ ജിബിന്‍ വര്‍ഗീസിനെ കെട്ടിയിട്ട് ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പത്തുപേർ അറസ്റ്റില്‍. വാഴക്കാല പടന്നാട്ട് വീട്ടില്‍ മനാഫ്, കുഴിപ്പറമ്പില്‍ വീട്ടില്‍ കെ. അലി (40), കുഴിപ്പറമ്പില്‍ വീട്ടില്‍ കെ.ഇ. സലാം (48), കുഴിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (23), കുരിക്കോട്ട് പറമ്പില്‍ കെ.കെ. സിറാജുദ്ദീന് (49), കുഴിപ്പറമ്പില്‍ വീട്ടില്‍ കെ.ഐ. യൂസഫ് (42), പുറ്റിങ്കല്‍ പറമ്പ് വീട്ടില്‍ അജാസ് (31) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഒഡീഷയില്‍
ബിജെപിയും
കോണ്‍ഗ്രസും
തമ്മില്‍
പോരാട്ടം....
മികച്ച
രണ്ടാം
കക്ഷിയാര്?
ഇതിനിടെ
കേസിലെ
മുഖ്യപ്രതികളായ
വാഴക്കാല
സ്വദേശി
അസീസ്
(55),
മരുമകൻ
അനസ്
(33),
സമീപവാസി
സലാം
(34)
എന്നിവർ
ഇന്നലെ
തൃക്കാക്കര
അസിസ്റ്റന്റ്
പൊലീസ്
കമ്മിഷണറുടെ
ഓഫിസിൽ
കീഴടങ്ങി.
തുടർന്ന്
ഇവരെ
അറസ്റ്റ്
ചെയ്യുകയും
കൂടുതൽ
ചോദ്യം
ചെയ്യലിന്
വിധേയരാക്കുകയും
ചെയ്തു.
14 പേരാണ് കൊലപാതകത്തിനു പിന്നിലുള്ളത്. ബാക്കിയുള്ളവരെ ഉടന്‍ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം. സുരേന്ദ്രന്. അനസിന് ജിബിനോടുള്ള പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി. അസീസിന്റെ മരുമകളും അനസിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
ക്രൂരമായ മര്‍ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. റോഡരുകില്‍ ഉപേക്ഷിക്കുന്നതിനായി മൃതദേഹം കയറ്റിക്കൊണ്ടു പോയ ഓട്ടൊ റിക്ഷയും പൊലീസ് കണ്ടെടുത്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കമ്മിഷണര്‍.
ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ജിബിന്റെ മൃതദേഹം കിടന്നതിനു സമീപത്തായി സഞ്ചരിച്ചിരുന്ന സ്കൂട്ടറും മറിഞ്ഞു കിടന്നിരുന്നു. അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടമെന്ന നിലയിലാണ് നാട്ടുകാര്‍ പറഞ്ഞതെങ്കിലും വാഹനാപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ആദ്യ ഘട്ട പരിശോധനയില്‍ തന്നെ പൊലീസ് സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു.ജിബിന്റെ ഫോണ്‍കോളുകളുടെ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ ജിബിനെ കൊലപ്പെടുത്തിയതിനു ശേഷം റോഡരുകില്‍ കൊണ്ടുവന്നു ഉപേക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമായി. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു.
തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജിബിന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് അര്‍ധരാത്രി 12 മണിയോടെ വാഴക്കാല അസീസിന്റെ വിടിനു സമീപത്ത് എത്തി.ഇതേ തുടര്‍ന്ന് അസീസിന്റെ മകന് മനാഫ്, മരുമകന് അനീസ്, അയല്‍വാസികള്‍ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ 14 ഓളം പേര് ചേര്‍ന്ന് ജിബിനെ വീടിന്റെ സ്റ്റെയര്‍ കേസിന്റെ ഗ്രില്ലില്‍ കയറുപയോഗിച്ച് കെട്ടിയിട്ട് കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദിച്ചു. രണ്ടു മണിക്കൂറോളം ഇതേ രീതിയില്‍ മര്‍ദനം തുടര്‍ന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജിബിന്‍ മരിച്ചു. ഇതോടെ ജിബിന്റെ മൃതദേഹം പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റി. രണ്ടു പേര് ജിബിന്റെ സ്കൂട്ടര്‍ ഓടിച്ചു.മറ്റുള്ളവര്‍ മറ്റൊരു വാഹനത്തിലുമായി വന്ന് പാലച്ചുവട് റോഡരുകില്‍ മൃതദേഹം ഉപേക്ഷിച്ചു. വാഹനാപകടമാണെന്ന് വരുത്തി തീര്‍ക്കുന്നതിനായി ജിബിന്റെ സ്കൂട്ടര്‍ മൃതദേഹത്തിനു സമീപം മറിച്ചിടുകയും ചെയ്തു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.