മൂന്നാം ക്ലാസുകാരന് ക്രൂര പീഡനം; തേപ്പുപെട്ടി വെച്ച് പൊള്ളിച്ചു; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: തൈക്കുടത്ത് മൂന്നാം ക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയില്‍ പോയിവരാന്‍ വൈകിയതിനാലാണ് സഹോദരി ഭര്‍ത്താവ് മൂന്നാം ക്ലാസുകാരനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരി ഭര്‍ത്താവായ പ്രിന്‍സ് എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം സമീപവാസികള്‍ ഇടപെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. പരിക്കേറ്റ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രിന്‍സ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രൂരമായ പീഡനം നേരിട്ടിട്ടും വീട്ടുകാര്‍ സംഭവം മറച്ചുവെച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ രണ്ട് കാലുകളിലും ചട്ടുകം വെച്ച് പൊള്ളിച്ച പ്രതി കരഞ്ഞപ്പോള്‍ വായ പൊത്തി ചുമരില്‍ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. അമ്മ ഇടപെട്ടിട്ടും അയാള്‍ പിന്‍വാങ്ങിയില്ല. പിന്നീട് തേപ്പ് പെട്ടി കൊണ്ടും കുട്ടിയുടെ കാലുകളില്‍ പൊള്ളലേല്‍പ്പിച്ചു. ഇതിന് മമ്പും സഹോദരീ ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചതായി കുട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം കുട്ടിയുടെ അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ പിതാവ് തളര്‍ന്ന് കിടക്കുകയാണ്. കസ്റ്റഡിയിലെടുത്ത പ്രിന്‍സിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
Recommended Video