എറണാകുളത്ത് മൂന്ന് പേർക്ക് കൊറോണ: രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയവരെ!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 31 ന് നൈജീരിയ- കൊച്ചി വിമാനത്തിലെത്തിയ 55 വയസ്സുള്ള ചെന്നൈ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാൾ. മെയ് 26 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി: തൃശ്ശൂരിൽ മരിച്ചത് 43 കാരൻ, കേരളത്തിൽ മരണം 17 ആയി!!
ജൂൺ ഒന്നിന് അബുദാബി- കൊച്ചി വിമാനത്തിലെത്തിയ 27 വയസുകാരനായ തുറവൂർ അങ്കമാലി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ഇവരെല്ലാവരും തന്നെ സ്ഥാപനനിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് 800 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം നിരീക്ഷണ കാലയളവ് അവസാനിച്ച 341 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10814 ആണ്. ഇതിൽ 9447 പേർ വീടുകളിലും, 566 പേർ കോവിഡ് കെയർ സെന്ററുകളിലും, 801 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 6 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തുിട്ടുണ്ട്. എണ്ണം പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. 52 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്ന് ജില്ലയിൽ നിന്നും 65 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 123 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 3 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 181 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുകളാണ് സംസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
സുഹൃത്തും സഹോദരിയും പ്രണയത്തിലാണെന്നറിഞ്ഞു, രണ്ട് കയ്യിലും വാളുമായി ബേസില്‍ എത്തി; ക്രൂരമായി വെട്ടി