പാലാരിവട്ടം മേൽപ്പാലം: നിർമാണം പൂർത്തിയാകാൻ മൂന്ന് മാസം, യാത്രക്കാരുടെ ദുരിതം നീളും!
കൊച്ചി: ബലക്ഷയത്തെ തുടർന്ന് പുന:സ്ഥാപന നിർമാണ പ്രവർത്തനങ്ങൾക്കായി ഒരു മാസത്തേക്ക് അടച്ചിട്ട പാലാരിവട്ടം ഫ്ലൈ ഓവറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ മൂന്നു മാസം വേണ്ടി വരുമെന്നു വിദഗ്ധർ. മദ്രാസ് ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം വീണ്ടും നടത്തിയ വിശദ പരിശോധനയിൽ മേൽപാലത്തിലെ വിള്ളലുകൾ ഗുരുതരമെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ഇപ്പോഴത്തെ അവസ്ഥയിൽ ഫ്ലൈ ഓവർ മൂന്നു മാസത്തേക്ക് അടച്ചിടേണ്ടി വരുമെന്നു പ്രഫസർമാർ ഉൾപ്പെട്ട ഐഐടി സംഘം വ്യക്തമാക്കി.
പ്രളയം തീര്‍ന്നിട്ടും ആശങ്കയൊഴിയാതെ പന്നിയാര്‍കുട്ടി: മഴഭീതിയില്‍ തന്നെ!! റോഡ് നിര്‍മാണം തുടരുന്നു
ഗർഡറുകൾക്കും
പിയറുകൾക്കും
ഇടയിലായി
കാണപ്പെടുന്ന
വിള്ളൽ
ഗുരുതരമാണെന്നാണു
കണ്ടെത്തിയിരിക്കുന്നത്.
ഇതു
പരിഹരിക്കാൻ
കാർബൺ
ഫൈബർ
ടെക്നോളജി
ഉപയോഗിച്ച്
അറ്റകുറ്റപ്പണി
നടത്തിയാൽ
മാത്രമെ
ബലക്ഷയം
പരിഹരിക്കാൻ
സാധിക്കൂ.
ഇതിനു
സമയമെടുക്കും.
ഐഐടിയുടെ
സ്ട്രക്ചറൽ
എൻജിനീയറിങ്
വിഭാഗമാണു
പരിശോധന
നടത്തിയത്.
മൂന്നു ദിവസം മുമ്പാണ് ഒരു മാസത്തെ അറ്റകുറ്റപ്പണിക്കായി ഫ്ളൈ ഓവർ അടച്ചത്. ഇതോടെ ഗതാഗത കുരുക്ക് രൂക്ഷമായി.വ്യാപക പ്രതിഷേധം ഉയർന്നതോടെ 25 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി പാലം തുറന്നു കൊടുക്കുമെന്നു റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവല്പ്മെന്റ് കോർപ്പറേഷൻ അധികൃതർ ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ ദിവസം ഫ്ലൈ ഓവർ സന്ദർശിച്ച മന്ത്രി ജി. സുധാകരനും ഇതേ നിലപാടിലായിരുന്നു. എന്നാൽ മൂന്നു മാസം വേണമെന്ന ഐഐടി വിദഗ്ധരുടെ നിലപാട് അധികൃതരെ വെട്ടിലാക്കി.