തടികയറ്റിവന്ന ലോറി നിർത്തിയിട്ടിരുന്ന ചരക്കുലോറികളിലേക്ക് ഇടിച്ചു കയറി: രണ്ട് മരണം
മരട് (കൊച്ചി): തടി കയറ്റിവന്ന ലോറി റോഡരുകിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറികളിലേക്ക് ഇടിച്ചു കയറി തടി ലോറിയുടെ ഡ്രൈവറും ക്ലീനറും മരിച്ചു. വൈറ്റില-അരൂർ ദേശീയ പാതയിൽ നെട്ടൂർ ഐഎൻടിയുസി ജംക്ഷന് സമീപം ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഡ്രൈവർ കന്യാകുമാരി തുവരച്ചൻവിള കുഴിത്തുറ 3/165 ൽ ജോൺ (54), ചെറുവള്ളൂർ കീഴാനൂർ അയനിയർത്തല വിളാകം പുത്തൻ വീട്ടിൽ രാജേഷ് (36) എന്നിവരാണു മരിച്ചത്. തിരുവനന്തപുരം വെള്ളറടയിൽ നിന്നും തടിയുമായി പെരുമ്പാവൂരിലേക്ക് വന്ന ലോറി നിയന്ത്രണം വിട്ടു ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ടു ലോറികളുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നു കരുതുന്നു. ആദ്യത്തെ ലോറി ഇടിയുടെ ആഘാതത്തിൽ സർവീസ് റോഡിലേക്ക് തെന്നിമാറി വട്ടം കറങ്ങി നിന്നു. രണ്ടാമത്തെ ലോറിയുടെ പിന്നിൽ ഇടിച്ചു നിന്ന തടിലോറിയുടെ കാബിൻ പൂർണമായി തകർന്നു ഡ്രൈവറും ക്ലീനറും അകത്തു കുടുങ്ങിയ നിലയിലായിരുന്നു.
പരസ്യപ്രചാരണം അവസാനിച്ചു, രാജ്യത്തെ 91 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിൽ
പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും അകത്തു കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ സാധിച്ചില്ല. എറണാകുളം ഗാന്ധിനഗറിൽ നിന്നും എത്തിയ ഫയർഫോഴ്സ് ഏറെ പ്രയാസപ്പെട്ടു രാജേഷിനെ പുറത്തെടുത്ത് ലേക്ക് ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞാണു ജോണിനെ പുറത്തെടുക്കാനായത്. മുന്നിലെ ലോറി മാറ്റിയാൽ തടി ലോറി മറിയുന്ന സ്ഥിതിയിലായിരുന്നു. മറിയാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമാണു മുന്നിലെ ലോറി മാറ്റിയത്. തുടർന്നു കാബിൻ വെട്ടിപ്പൊളിച്ചു ഡ്രൈവറെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.
നിർത്തിയിട്ട ലോറികളിൽ അപകടം നടക്കുമ്പോൾ ആരുമില്ലായിരുന്നു. ഇരു ലോറികളും ആന്ധ്രയിൽ നിന്നും വന്നതാണ്. ലേക്ക് ഷോർ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാഗിയാണ് മരിച്ച രാജേഷിന്റെ ഭാര്യ. സിദ്ധാർഥ് മകനാണ്. പനങ്ങാട് പൊലീസ് കേസെടുത്തു. നെട്ടൂർ ഐഎൻടിയുസി ജംക്ഷന് സമീപം ദേശീയപാതയോരത്തു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി ചരക്കു ലോറികൾ പാർക്ക് ചെയ്യാൻ തുടങ്ങിയിട്ടു നാളുകളായി. ഇതിനു സമീപം സർവീസ് റോഡിലെ ചില ഗോഡൗണുകളിലേക്ക് ചരക്കുമായി എത്തുന്ന ലോറികളാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇന്നലെ അപകടമുണ്ടായപ്പോൾ ഇരുമ്പു കമ്പിയുമായി എത്തിയ ലോറിയും ജിഐ പൈപ്പുമായി എത്തിയ ലോറിയുമാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി ആന്ധ്രയിൽ നിന്നുമെത്തിയ ഈ ലോറികൾ ഇവിടെ രണ്ടു ദിവസമായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ജിഐ പൈപ്പുമായി എത്തിയ ലോറിയുടെ പിന്നിൽ ഇടിച്ചാണ് തടി ലോറിയുടെ കാബിൻ തകർന്നത്.
ദേശീയപാതയ്ക്കരുകിലെ
വാഹന
പാർക്കിങ്
അപകടം
വരുത്തിവെയ്ക്കുന്നു.
നിരവധി
തവണ
പത്രവാർത്തയും,
വിവിധ
സംഘടനകളുടെ
പ്രതിഷേധവും
വരുമ്പോൾ
ഒന്ന്
രണ്ട്
ദിവസത്തേക്ക്
അധികൃതരുടെ
ശ്രദ്ധയുണ്ടാകുമെങ്കിലും
വീണ്ടും
പഴയപടി
ആവർത്തിക്കുകയാണ്
പതിവ്.
കാൽനടയാത്രക്കാർക്കു
പോലും
സഞ്ചരിക്കാൻ
പറ്റാത്ത
തരത്തിലാണ്
വാഹനങ്ങൾ
പാർക്ക്
ചെയ്യുന്നത്.
സാധാരണ
ലോഡുമായി
വരുന്ന
വാഹനങ്ങൾക്ക്
പാർക്കിംഗ്
സൗകര്യം
ഒരുക്കേണ്ടത്
അതത്
കമ്പനി
ഉടമകളാണ്.
ഇതൊന്നും
അതികൃതർ
മുഖവിലയ്ക്കെടുക്കാത്തതാണ്
ഇന്നലെ
രണ്ടു
പേരുടെ
ജീവൻ
നഷാ
മാകാൻകാരണമായത്.