പ്രളയത്തിൽ മുങ്ങിയ കാറുകൾ പുത്തനാക്കി ഷോറൂമുകളുടെ തട്ടിപ്പ്
കൊച്ചി: പ്രളയകാലത്തു മുങ്ങിയ വാഹനങ്ങൾ "പുത്തനാക്കി' ഷോറൂമുകൾ വഴി വിൽപ്പന. വാങ്ങുന്നത് പഴയ വണ്ടികളാണെന്ന വിവരമറിയാതെ തട്ടിപ്പിനിരയാകുന്നതു നിരവധി പേർ. ഒരാഴ്ച മുമ്പ് എറണാകുളം നഗരത്തിലെ ഷോറൂമിൽ നിന്നും വാങ്ങിയ കാറിൽ എക്സ്ട്രാ ഫിറ്റിങിന് വർക്ക് ഷോപ്പിൽ എത്തിയപ്പോൾ തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടമ പരാതിയുമായി പൊലീസിനെ സമീപിച്ചു. പുത്തൻ കാറിന്റെ ബംബർ അഴിച്ചപ്പോൾ റേഡിയേറ്ററിൽ അഴുക്കു കണ്ടതിനെ തുടർന്നു വർക്ക് ഷോപ്പിലെ ജീവനക്കാരാണ് കാറിന് പഴക്കമുണ്ടെന്ന് അറിയിച്ചത്.
പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയില് പ്രതിപക്ഷത്തിന് ആശങ്ക... രാഹുലും മായാവതിയും മുന്നില്!!
വിശ്വാസം വരാതിരുന്നതിനെ തുടർന്നു സീറ്റിനടിയിലെ മാറ്റ് മാറ്റി നോക്കിയപ്പോൾ ചെളിയുടെ അംശം കണ്ടു. തുടർന്നു സ്റ്റിയറിങ് പരിശോധിച്ചപ്പോൾ തുരുമ്പും കണ്ടെത്തി. ഷോറൂമിൽ വിവരമറിയച്ചെങ്കിലും സ്ഥാപനം നടത്തിപ്പുകാർ ആദ്യം സമ്മതിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതറിഞ്ഞു ഷോറൂമിൽ നിന്നും രാത്രി വീട്ടിലെത്തിയ അഞ്ചംഗ സംഘം കേസ് വേണ്ടെന്നും തിങ്കളാഴ്ച കാർ മാറ്റി നൽകാൻ നടപടി എടുക്കാമെന്നും പറഞ്ഞു മടങ്ങി.
ഓഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയിൽ ജില്ലയിൽ നൂറു കണക്കിന് വാഹനങ്ങളാണ് മുങ്ങിയത്. സ്റ്റിയറിങ് വരെ മുങ്ങിയ വാഹനങ്ങൾക്ക് ഇൻഷ്വറൻസ് കമ്പനികൾ "ടോട്ടൽ ലോസി'ൽ പെടുത്തി നഷ്ടപരിഹാരം നൽകി വാഹനങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാഹനങ്ങൾ പിന്നീടു ഷോറൂമുകൾക്ക് മറിച്ചു വിറ്റിരുന്നു. ഇത്തരം വാഹനങ്ങളാണു പുത്തൻ വേഷത്തിൽ വിൽപ്പനയ്ക്കെത്തുന്നത്.