എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ വാഹിനിയായി പരുത്തേലി തോട്; ശുചീകരിക്കാത്തതിൽ പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

കളമശേരി: പോട്ടച്ചാൽ പരുത്തേലി തോട് ശുചീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ. മാലിന്യം കുന്നുകൂടി ദുർഗന്ധവും കൊതുകും പെരുകുന്നു. സൗത്ത് കളമശേരിയിലെ പോട്ടച്ചാൽ പ്രദേശത്തു നിന്ന് രണ്ട് കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന പരുത്തേലി തോടാണ് മാലിന്യവാഹിനിയായി മാറിയിരിക്കുന്നത്.

വടക്കനാട് പ്രദേശത്തെ കാട്ടുതീ കെടുകാര്യസ്ഥത മൂലം: വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗ്രാമസംരക്ഷണസമിതി

പത്തടിപ്പാലം ഭാഗത്തു നിന്നു തുടങ്ങുന്ന തോട് ഇടപ്പള്ളിത്തോട്ടിലാണ് ചേരുന്നത്. എല്ലാ വർഷവും ജനുവരിയിൽ തോട് ശുചീകരിക്കാറുണ്ടെങ്കിലും ഈ വർഷം അതു നടന്നിട്ടില്ല. പൊതുവേ അഴുക്കുവെള്ളം ഒഴുകുന്ന തോട്ടിൽ പ്ലാസ്റ്റിക് കിറ്റുകളും കുപ്പികളും കുന്നുകൂടി കിടക്കുകയാണ്.

Porutheli canal

പലതവണ നഗരസഭാ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇപ്പോഴത്തെ നഗരസഭാ കൗൺസിലിന്‍റെ തുടക്കം മുതൽ ആരോഗ്യ സ്ഥിരംസമിതിക്ക് സ്ഥിരമായി അധ്യക്ഷൻ ഇല്ലാത്ത അവസ്ഥയാണ്. ആദ്യത്തെ അധ്യക്ഷ വീമോൾ വർഗീസ് ദീർഘനാൾ അവധിയിലായിരുന്നു. തുടർന്നു വന്ന സുൽഫത്ത് ഇസ്മയിലിന് ഗ്രൂപ്പ് തർക്കത്തിന്‍റെ പേരിൽ രാജിവയ്ക്കേണ്ടി വന്നു. മൂന്നാമത് സമിതി അധ്യക്ഷയായ ഷൈനി ആന്‍റണി കാര്യങ്ങൾ കണ്ടു പഠിച്ചും വരുന്നേയുള്ളൂ. ഇതിനിടെ നഗരസഭാ ചെയർപെഴ്സൺ തന്നെ മാറി വന്നെങ്കിലും കളമശേരിയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒരു മാറ്റവുമില്ല.

നിരവധി ഇതര സംസ്ഥാനക്കാർ ഈ തോടിന് സമീപം താമസിക്കുന്നുണ്ട്. ഇത്തരക്കാർ പ്ലാസ്റ്റിക് കിറ്റുകളിൽ ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയുന്നുണ്ട്. കളമശേരി നഗരസഭ പ്രദേശത്ത് ബോധവത്കരണം നടത്താതിനാലാണ് നാട്ടുകാരും ഇതര സംസ്ഥാനക്കാരും ഇത്തരം പ്രവണത തുടരുന്നത്. സിസിടിവി നിരീക്ഷണം ഉൾപ്പെടെയുള്ള നടപടികളും ആവശ്യമാണ്.

കേരളത്തിലെ ഏറ്റവും വരുമാനമുള്ള നഗരസഭകളിലൊന്നായ കളമശേരി മാലിന്യസംസ്കരണത്തിനും മാലിന്യനീക്കത്തിനും ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. തോടുകളും റോഡ് സൈഡും ഇതിനാൽ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറുകയാണ്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള കൊതുകു ജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊറുതിമുട്ടിയ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Ernakulam
English summary
Waste problem in Parutheli canal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X