മാങ്കുളത്ത് തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്
മാങ്കുളം: മാങ്കുളത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ 14 പേര്‍ക്ക് പരിക്ക് ആദിവാസികളായ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. മാങ്കുളം വിജയന്കടക്ക് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
ചർച്ച വിജയം; പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, സുരക്ഷ വർധിപ്പിക്കും
കുറത്തിക്കുടി നിവാസികളായ ലക്ഷി,ഇന്ദു,വത്സ,ഷൈല,ഓമന , പെരുമാഷി, ലളിത, ചന്ദ്രിക, മേരി,ശുശീല, മങ്കാള്‍,കുട്ടി, ദീപു, കാളികുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറത്തിക്കുടിയില്‍ നിന്നും മാങ്കുളം കൈനഗിരി ഭാഗത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ആദിവാസി സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി പത്തടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.
പ്രധാന റോഡില്‍ നിന്നും എസ്റ്റേറ്റിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിയുന്നതിനിടയില് ജീപ്പ് നിയന്ത്രണം നഷ്ടമായി പിറകോട്ടുരുളുകയും റോഡിനോട് ചേര്‍ന്നുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.തലകീഴായി മറിഞ്ഞ ജീപ്പിനുള്ളില്‍ നിന്നും സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് തൊഴിലാളികളെ പുറത്തെത്തിച്ചു. തുടര്‍ന്ന് തൊഴിലാളികളുമായി എത്തിയ മറ്റ് ജീപ്പുകളില്‍ പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തില്‍ ജീപ്പ് ഭാഗീകമായി തകര്‍ന്നു.