പെന്ഷന് മുടങ്ങിയതില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരിക്ക് സഹായവുമായി കോണ്‍ഗ്രസും ബിജെപിയും
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് നടുറോഡില്‍ കസേരയിലിരുന്ന് പ്രതിഷേധിച്ച 90 കാരി പൊന്നമ്മക്ക് സഹായ വാഗ്ദാനവുമായി കോണ്‍ഗ്രസും ബി ജെ പിയും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കോണ്‍ഗ്രസിനായി പൊന്നമ്മക്കുള്ള സഹായം വാഗ്ദാനം ചെയ്തത്. സതീശന് പൊന്നമ്മയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് സഹായം ഉറപ്പ് നല്‍കിയത്.
പൊന്നമ്മയുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സതീശന് പറഞ്ഞു. ഇതിന് പിന്നാലെ ഡി സി സിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പെന്ഷന് തുകയും വീട്ടാവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും പൊന്നമ്മക്ക് എത്തിച്ച് നല്കി. പൊന്നമ്മക്ക് പെന്ഷന് കിട്ടുന്നത് വരെ സഹായം നല്‍കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് സി സന്തോഷ് കുമാറും അറിയിച്ചു.

മട്ടാഞ്ചേരിയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ മുകേഷ് ജൈനും പൊന്നമ്മയെ സഹായിക്കാന്‍ രംഗത്തെത്തി. പൊന്നമ്മയെ സന്ദര്‍ശിച്ച് വസ്ത്രം, മരുന്ന് ഭക്ഷണ സാധനങ്ങള്‍ എന്നിവ കൈമാറിയ മുകേഷ് ജൈന്‍ കഴിഞ്ഞ മൂന്ന് മാസമായി പൊന്നമ്മയ്ക്ക് ആഹാരം നല്കി വരുന്ന സമീപത്തെ ഹോട്ടലിലെ പണവും നല്കി. വരും ദിവസങ്ങളിലെ ഭക്ഷണത്തിനുള്ള പണവും മുകേഷ് കൈമാറിയിട്ടുണ്ട്.
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് ബുധനാഴ്ച രാവിലെയാണ് പൊന്നമ്മ പ്രതിഷേധവുമായി എത്തിയത്. ഒന്നര മണിക്കൂറോളം പൊന്നമ്മ റോഡിലിരുന്ന് പ്രതിഷേധിച്ചതോടെ ഈ സമയം ഇതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സ്വകാര്യ ബസും അല്പനേരത്തേക്ക് ഗതാഗത തടസത്തില്പ്പെട്ടു. പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നുമായിരുന്നു പൊന്നമ്മയും മകന് മായനും പറഞ്ഞത്.
പിന്നീട് സ്ഥലത്തെത്തിയ വണ്ടിപ്പെരിയാര്‍ പൊലീസ് ഇരുവരേയും അനുനയിപ്പിച്ച് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഒറ്റമുറി വീട്ടിലാണ് മകനൊപ്പം പൊന്നമ്മ കഴിയുന്നത്. അഞ്ച് മാസം പെന്ഷന് മുടങ്ങിയതോടെ ജീവിക്കാന്‍ വഴിയില്ലാതായി എന്ന് പൊന്നമ്മ പറഞ്ഞു. അതേസമയം പെന്ഷന് മുടങ്ങിയത് പണം ഇല്ലാത്തതിനാലാണ് എന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോര്‍ട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാന്‍ പണം വേണ്ടേ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
'കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ പദ്ധതികള്‍ നടക്കുമോ? അറുപതിനായിരം കോടി രൂപ ഈ വര്‍ഷം കേന്ദ്രം തന്നിട്ടില്ല. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞ കാര്യം പൂര്‍ണമായി ശരിയല്ല. കേരളത്തിന് കിട്ടേണ്ട വിഹിതം ന്യായമായും കിട്ടണം,' സജി ചെറിയാന് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications