പറയനും പള്ളനുമെന്നൊക്കെ വിളിച്ച് പറഞ്ഞാണ് വോട്ട് പിടിച്ചത്, മണിയെ പേടിയില്ല; മറുപടിയുമായി രാജേന്ദ്രന്
ഇടുക്കി: തനിക്കെതിരായ ജാതി അധിക്ഷേപത്തില്‍ സി പി ഐ എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. തന്റെ ജാതി ഏതാണെന്ന് എല്ലാവര്ക്കും അറിയാമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് ജാതി രാഷ്ട്രീയം കളിച്ചത് സി പി ഐ എം ആണെന്നും എസ് രാജേന്ദ്രന് പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാറിലടക്കം ജാതി പറഞ്ഞാണ് സി പി ഐ എം വോട്ട് പിടിച്ചതെന്നും പറയനും പള്ളനുമെന്നൊക്കെ വിളിച്ച് പറഞ്ഞ് വോട്ടു പിടിച്ചുവെന്നും രാജേന്ദ്രന് ആരോപിച്ചു.
മുന്‍കാലങ്ങളിലൊന്നും സി പി ഐ എമ്മില്‍ ഇതുകണ്ടിട്ടുള്ള കാര്യമല്ല. അത് ശരിയല്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും എസ് രാജേന്ദ്രന് വ്യക്തമാക്കി. തനിക്കെതിരേയുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ ഇല്ലാത്ത കാര്യങ്ങളാണ് പാര്‍ട്ടിയും ചില നേതാക്കളും പറഞ്ഞ് നടക്കുന്നതെന്നും എസ് രാജേന്ദ്രന് ചൂണ്ടിക്കാട്ടി. താന്‍ ആരുടേയും പ്രസംഗത്തെ ഭയപ്പെടുന്ന വ്യക്തിയല്ലെന്നും ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലാത്തത് പറഞ്ഞാല്‍ അതിന് മറുപടി പറയുക തന്നെ ചെയ്യും. അതിന് ഭയപ്പെടില്ലെന്നും രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്കായി ഇന്നലെ വിളിക്കാനിരുന്ന വാര്‍ത്താ സമ്മേളനം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവച്ചത് ചില രേഖകള്‍ ലഭിക്കാത്തതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

'അല്ലാതെ എം എം മണിയെ പേടിച്ചിട്ടല്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താ സമ്മേളനം വിളിച്ചു പറയുക തന്നെ ചെയ്യും. അതിനെതിരായി എം എം മണി പറഞ്ഞാല്‍ അത് പറഞ്ഞുകൊള്ളട്ടെ. ഞാനും കൂടി ഒരു കസേരയിട്ടിരുന്ന് അത് കേട്ടോളാം,' രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. എല്ലാവര്ക്കും എല്ലാവരുടെയും ജാതി അറിയാമെന്നും ജാതി ഉണ്ട് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കഴിഞ്ഞ ദിവസം എം എം മണി രംഗത്തെത്തിയിരുന്നു. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നായിരുന്നു മണിയുടെ ചോദ്യം. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന് എം എല്‍ എ ആയി ഞെളിഞ്ഞ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ് സി വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് സ്ഥാനാര്‍ഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന് എം എം മണി മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications