കെണിയൊരുക്കിയത് ഇരുമ്പ് കേബിളിൽ; 40 കിലോ തൂക്കമുള്ള 6 വയസുള്ള പുള്ളിപ്പുലി, എല്ലാം കൃത്യമായ പ്ലാനിംഗിൽ
തൊടുപുഴ: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് നിന്ന സംഭവത്തില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവം ആസൂത്രിതമായ മൃഗവേട്ടയാണെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. കൂടാതെ പ്രതികള്‍ ഇതിന് മുമ്പ് നടത്തിയ മൃഗവേട്ടയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആറ് വയസുള്ള പുള്ളിപ്പുലിയെയാണ് വനത്തോട് ചേര്‍ന്നുള്ള കൃഷി സ്ഥലത്ത് നിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കെണിയൊരുക്കി
കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ വനത്തോട് ചേര്‍ന്നുള്ള കൃഷി ഭൂമിയില്‍ കെണിയൊരുക്കിയാണ് പുള്ളിപ്പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് പ്രതികള്‍ പിടികൂടി കറിവച്ചത്. പുലിയെ കൊന്ന് സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു.

രഹസ്യ വിവരം
പ്രതികള്‍ പുള്ളിപ്പുലിയെ വേട്ടായടിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. 10 കിലോ മാംസമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

കെണിയൊരുക്കിയത് ഇങ്ങനെ
കൃഷിയിടത്തില്‍ ഇരുമ്പ് കേബിള്‍ ഉപയോഗിച്ചാണ് കൃഷിയിടത്തില്‍ കെണിയൊരുക്കിയത്. 40 കിലോയില്‍ കൂടുതല്‍ ഭാരമുള്ള പുലിയാണെന്നാണ് നിഗമനം. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാങ്കുളം സ്വദേശികളായ മുനിപ്പാറ വിനോദ്, ബേസില്‍, വിപി കുര്യാക്കോസ്, സരിഎസ് ബിനു, സലി കുഞ്ഞപ്പന്, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്.

മുള്ളന്‍ പന്നിയെയും കെണിവച്ചു
പ്രതികള്‍ പുലിയെ കൂടാതെ മുള്ളന്‍പന്നിയെയും കെണിവച്ച് പിടിച്ച കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വന്യജീവി റാക്കറ്റുമായി ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

തോലും പല്ലും നഗവും
അതേസമയം, പുള്ളിപ്പുലിയുടെ പത്ത് കിലോയോളം കറിവച്ചതിന് ശേഷം പല്ലും നഖവും തോലും വില്‍ക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. പുലിയെ പിടിച്ച ഇതേ സ്ഥലത്ത് വച്ച് തന്നെയാണ് പ്രതികള്‍ മുള്ളന്‍പന്നിയെ കെണിവച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications