Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലാകലക്ടര്‍ ജിആര്‍ ഗോകുലിന് യാത്രയയപ്പ് നല്‍കി

ചെറുതോണി: ഉപരിപഠനാര്‍ത്ഥം അവധിയില്‍ പോകുന്ന ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന് ജില്ലാ വികസന സമിതിയോഗം യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 23 മാസത്തെ ജില്ലാകലക്ടറായുള്ള സേവനകാലത്തെ സൗഹാര്‍ദ്ദപരവും ഊഷ്മളവുമായ സഹകരണത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യാത്രയയപ്പ് സമ്മേളനത്തില്‍ നന്ദി പറഞ്ഞു. ജില്ലയിലെ ഭൂമിസംബന്ധമായ വിഷയങ്ങള്‍ സമഗ്രതയോടെയും ആഴത്തിലും പഠിച്ച് പരിഹാരം കണ്ടെത്തുന്നതില്‍ കലക്ടറുടെ സമീപനം പ്രശംസനീയമായിരുന്നുവെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി അഭിപ്രായപ്പെട്ടു.

മൂന്നാര്‍- ബോഡിമെട്ട് ദേശീയപാത വിഭാവനം ചെയ്യുന്ന കാലം മുതല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രധാനകാര്യങ്ങളില്‍ ദേവികുളം സബ്കലക്ടര്‍ എന്ന നിലയിലും ജില്ലാകലക്ടര്‍ എന്ന നിലയിലുമുള്ള സമീപനം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ തോതില്‍ ഗുണകരമായതായി എം.പി പറഞ്ഞു.ഇതിനായി 1900 മുതലുള്ള സെറ്റില്‍മെന്റ് ഓര്‍ഡറുകളും റവന്യൂ രേഖകളും പരിശോധിച്ച് തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും ഓരോ വിഷയങ്ങള്‍ യുക്തിസഹമായി പരിഹരിക്കണമെന്നുള്ള മനോഭാവവും ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാക്കാവുന്നതാണ്.

news

ജില്ലയിലെ കര്‍ഷകരുടെ ചിരകാല സ്വപ്നമായ ഉപാധിരഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് യുക്തിസഹമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിലും പെരിഞ്ചാംകുട്ടി, മന്നാംകണ്ടം ഭൂമി വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും പുരോഗമനപരമായ നടപടികള്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതിനും ഔദ്യോഗികതലത്തില്‍ വേണ്ട നടപടികള്‍ ത്വരിതമാക്കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടര്‍ക്ക് ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ 23 മാസത്തെ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ സഹകരണങ്ങള്‍ക്ക് ജില്ലാകലക്ടര്‍ നന്ദി പറഞ്ഞു. 2016 ഓഗസ്റ്റ് 11നാണ് ഇടുക്കി ജില്ലയുടെ 37-ാമത് കലക്ടറായി ജി.ആര്‍ ഗോകുല്‍ ചുമതലയേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+