പഠിക്കാൻ മോഹം; പെൺകുട്ടി നാട് വിട്ടു: 'അടുത്ത ദിവസം സ്കൂളിലേക്ക് പോണം'; പിതാവിന് ഫോൺ കോൾ...
ഇടുക്കി: സ്കൂളിൽ ചേരണമെന്ന ആഗ്രഹത്തോടെ ബംഗാൾ സ്വദേശിയായ 14 കാരി സഞ്ചരിച്ചത് 2039 കിലോമീറ്റർ. ഇടുക്കി ഉടുമ്പൻചോലയിലെ തോട്ടത്തിൽ ജോലിക്ക് എത്തിയതാണ് ഈ 14 വയസ്സുകാരി.
തന്റെ മാതാപിതാക്കളോട് പോലും ഒരു വാക്കു പറയാതെയാണ് ബസ്സിലും ട്രെയിനിലും ആയി ബർണായി നാട്ടിലേക്ക് തിരിച്ചു പോയത്. പതിനാലു വയസ്സുകാരി ആയ ബർണായി കാണാനില്ലെന്ന വാർത്ത പോലീസിൽ കേസ് ആയി എത്തി. പിന്നാലെ, പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നെടുങ്കണ്ടം പോലീസ് കുട്ടിയുടെ സാഹസിക യാത്രയുടെ വിവരം പുറത്തു വിട്ടു.

ഇക്കഴിഞ്ഞ മാസമാണ് ബർണായി എന്ന 14 വയസ്സുള്ള ചുണക്കുട്ടി ബംഗാളിൽ നിന്ന് തന്റെ മാതാപിതാക്കൾക്കൊപ്പം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബർണായി. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. അതിനാൽ തന്നെ തുടർ പഠനത്തിന് അവസരവും ബർണായിയ്ക്ക് കിട്ടിയിട്ടില്ല. തന്റെ പഠനം മുടങ്ങുന്ന സങ്കടത്തിലായിരുന്നു പതിനാലുകാരി.
ജോലി ചെയ്തു വരുന്നതിനിടെ ജോലിക്കാരിൽ ഒരാൾ നാട്ടിലേക്ക് മടങ്ങുകയാണെന്ന വിവരം ബർണായിയുടെ കാതിൽ എത്തി. പിന്നാലെ പഠനം പൂർത്തിയാക്കാൻ ഉള്ള തിരക്കിലായി ബർണായി. നാട്ടിലേക്ക് മടങ്ങുന്ന ജോലിക്കാരിയോട് തനിക്ക് വീണ്ടും പഠിക്കണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞു. തുടർന്ന് പതിനാലുകാരിയെയും കൂട്ടി ബംഗാളിലേക്ക് ജോലിക്കാരി പോയി.
നെടുങ്കണ്ടത്ത് നിന്ന് ബസിൽ കൊച്ചിയിൽ എത്തി. തുടർന്ന് ബംഗാളിലേക്ക് ട്രെയിൻ യാത്ര. പെൺകുട്ടിയെ കാണാനില്ലെന്ന് ഇതിനോടകം തന്നെ നെടുങ്കണ്ടം പോലീസിൽ പരാതി കിട്ടി. എന്നാൽ, ഇതിനിടെ പെൺകുട്ടി തന്നെ പിതാവിനെ വിളിച്ച് താൻ ബംഗാളിൽ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ബംഗാളിൽ കുട്ടി സുരക്ഷിതയാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം ആണ് പെൺകുട്ടിയുടെ താമസം. അടുത്ത ദിവസം തന്നെ സ്കൂളിൽ പോകണം എന്നും ഫോണിൽ അച്ഛനോട് പറഞ്ഞു.
എന്നാൽ, കേരള പോലീസ് സംഘം നിജ സ്ഥിതി അറിയാൻ ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ ഖജൂരിയിൽ എത്തി. ഇവിടുത്തെ ലോക്കൽ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയുടെ വിശദ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പെൺകുട്ടി താമസിക്കുന്ന അപ്പൂപ്പന്റെ വീട്ടിലും പോലീസ് എത്തി. അന്വേഷണത്തിന് ഒടുവിൽ കാര്യങ്ങൾ തിരിച്ചറിഞ്ഞ പോലീസ് ബർണായിയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി തിരിച്ച് മടങ്ങി. നെടുങ്കണ്ടം ഇൻസ്പെക്ടർ ബി.എസ്.ബിനുവിന്റെ നിർദേശ പ്രകാരം എസ്ഐ ജി.അജയകുമാർ, ഉദ്യോഗസ്ഥരായ ജിബിൻ സെബാസ്റ്റ്യൻ, പ്രദീപ്, സെറീന മുഹമ്മദ്, പ്രനീത, പരിഭാഷകനായ എച്ച്.ജി.സുധാകരൻ എന്നിവരടങ്ങിയ സംഘമാണ് ബംഗാളിൽ എത്തിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications