ഇടുക്കി ജില്ലയില്‍ ജനുവരി 9 ന് എല്‍ ഡി എഫ് ഹർത്താല്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ജനുവരി 9 ന് എല്‍ ഡി എഫ് ഹർത്താല്‍. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജനുവരി 9ന് എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കിയെ ജനങ്ങള്‍ രാജ്‌ഭവനില്‍ മാർച്ച് നടത്തുമെന്നും നേരത്തെ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്നേ ദിവസം തന്നെ ഇപ്പോള്‍ ഹർത്താലും പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 9 ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയില്‍ എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടന നിർവ്വഹിക്കാനായി തൊടുപുഴയിലാണ് ഗവർണ്ണർ വരുന്നത്. ജനുവരി 9 ന് ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണ്ണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എല്‍ ഡി ഫ് നേതാക്കൾ വ്യക്തമാക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണ്ണറുടെയും, ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണ്. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും എല്‍ ഡി ഫ് നേതാക്കള്‍ പറഞ്ഞു. രാജ്ഭവൻ മാർച്ച് നടത്തും. ജില്ലയിലെ കുടിയേറ്റ കർഷകരുടെ ചിരകാല അഭിലാഷമായ ഭൂ നിയമ ഭേദഗതി സെപ്തംബർ 14ന് നിയമസഭയിൽ അവതരിപ്പിച്ച് ഏകകണ്ഠേന പാസാക്കിയതാണ്. ജനാധിപത്യ മര്യാദകൾ മറന്ന് ഗവർണർ ബില്ല് തടഞ്ഞുവച്ചതിനെ തുടർന്നാണ് രാജ്‌ഭവൻ മാർച്ച് നടത്താൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
ആറരപതിറ്റാണ്ട് കാലമായി ജില്ലയിൽ നീറിപ്പുകയുന്ന ഭൂപ്രശനങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹമുള്ള പ്രതിപക്ഷം സഭയിൽ ബില്ലിനെ അനുകൂലിക്കുകയും പുറത്തുവന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ ബില്ലിനെ എതിർക്കുകയും ബില്ല് കത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനം കണ്ടതാണ്.
കോൺഗ്രസിന്റെ മൗന പിന്തുണയോടുകൂടി ചില അരാഷ്ട്രീയ സംഘടനകൾ കൊടുത്ത പരാതി മുതലാക്കി ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാന സർക്കാരിനെതിരെ നിരന്തരം നടത്തുന്ന പ്രതികാര നടപടികളുടെ ഭാഗമായിട്ടാണ് ജില്ലയിലെ കൃഷിക്കാർക്ക് അനുകൂലമാകുന്ന ചരിത്രപരമായ ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തത്. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ പുരോഗമിക്കുകയാണ്.പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താല്‍. മാങ്കുളം പെരുമ്പൻക്കുത്തിലെ പവലിയനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഹർത്താലിനൊപ്പം മാങ്കുളം ഡി എഫ് ഒ ഓഫീസിലേക്ക് കർഷകരെ പങ്കെടുപ്പിച്ച് മാർച്ചും സംഘടിപ്പിച്ചു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications