Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജമലയിൽ നിന്ന് കണ്ടെടുത്തത് 11 മൃതദേഹങ്ങൾ: രക്ഷാപ്രവർത്തനം ഊർജ്ജിതം, എൻഡിആർഎഫ് ഇടുക്കിയിലേക്ക്

മൂന്നാർ: ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നിട്ടുള്ളത്. മണ്ണിടിച്ചിലിൽ 11 പേർമരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് 55 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. മരിച്ച 11 പേരുടെയും മൃതദേഹങ്ങൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട പത്ത് പേരെ ഇതിനകം രക്ഷിച്ച് ടാറ്റാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റും.

മൂന്നാറിലെ രാജമലയ്ക്കടുക്കുന്ന നെയ്മക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന പെട്ടിമുടിയിലാണ് മണ്ണിടിഞ്ഞിട്ടുള്ളത്. 83 ഓളം പേർ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണിട്ടുള്ളത്. ഇതിൽ രണ്ട് ലയങ്ങൾ തകർന്നുവെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികളാണ് ലയങ്ങളിൽ കഴിഞ്ഞിരുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ച് വരികയാണ്. നിലവിൽ പ്രതികൂല കാലാവസ്ഥ മൂലം എയർലിഫ്റ്റിംഗ് സാധ്യമല്ലെങ്കിലും സർക്കാർ ഇത് സംബന്ധിച്ച ആലോചനകൾ നടത്തിവരുന്നുണ്ട്. കനത്ത മഴയും മഞ്ഞുമുൾപ്പെടെ പ്രതികൂല കാലാവസ്ഥയാണ് പെട്ടിമുടിയിൽ ഇപ്പോഴുള്ളതെന്നും റെവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.

 landslideidukki-1

Recommended Video

cmsvideo
    Munnar Tehsildar Confirms 11 De@th In Rajamala Landslide| Oneindia Malayala,

    രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയെ രാജമലയിലേക്ക് അയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജമലയിലെ രക്ഷാപ്രവർത്തനത്തിന് വണ്ടി തൃശ്ശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെയാണ് മണ്ണിടിച്ചിലുണ്ടായ വിവരം പുറംലോകമറിയുന്നത്. രാത്രിയോ പുലർച്ചെയോ ആണ് അപകടം നടന്നതെന്നാണ് കരുതുന്നത്. മൂന്നാറിൽ 20 കിലോമീറ്റർ ദൂരം മാത്രമാണ് രാജമലയിലേക്ക് ഉള്ളത്.

    കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതോടെ താൽക്കാലികമായി നിർമിച്ച പെരിയവര പാലം ഒലിച്ചുപോയതോടെ വനമേഖല ചുറ്റിയാൽ മാത്രമേ ഇങ്ങോട്ട് എത്തിപ്പെടാൻ കഴിയുകയുള്ളൂ. വനംവകുപ്പിന്റെയും പ്രദേശത്തെ ആദിവാസികളുടെയും നേതൃത്വത്തിലാണ് പ്രാഥമിക രക്ഷാ പ്രവർത്തനം ആരംഭിച്ചത്. പെരിയവര പാലത്തിന് നടുവിൽ മണ്ണിട്ട് നിർമിച്ച താൽക്കാലിക അപ്രോച്ച് റോഡിലൂടെയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+