എയര്‍ഗണ്‍ ഉപയോഗിച്ച് കൊലപാതകം: രണ്ടാംദിനം പ്രതി പിടിയില്‍, മൃതദേഹംപ്രതിയുടെ വീട്ടിൽ!!
കോതമംഗലം: പോത്താനിക്കാട് പുളിന്താനം മാനിക്കപ്പീടികയ്ക്കടുത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തും വീട്ടുടമയുമായ സജീവനെ കസ്റ്റഡിയില്‍ എടുത്തു.
ട്രെയിലറുകൾ കൂട്ടിയിടിച്ചു;ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
സജീവന് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മരിച്ച പ്രസാദും, വീട്ടുടമയായ സജീവനും സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഒന്നിച്ച് ടെറസിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ സജീവന് പ്രസാദിനെ തോക്ക് ഉപയോഗിച്ച് തലക്കും നെഞ്ചത്തും അടിച്ചതിന്റെ ഭാഗമായിട്ടാണ് പ്രസാദ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന എയര്‍ഗണ്‍ തകര്‍ന്ന നിലയില്‍ മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. സജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എയര്‍ഗണ്‍. ഇവരുടെ മറ്റൊരു സുഹൃത്ത് ബിജുവാണ് മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ അറിയിച്ചതും.സജീവന്റെ കോഴിഫാമിലെ ജീവനക്കാരന് കൂടിയാണ് മരിച്ച പ്രസാദ്. ആലുവ എ. എസ്.പി. എം. ജെ സോജന്, കോട്ടയം എ. എസ്. പി. എ. നസിം ,പോത്താനിക്കാട് സി. ഐ ജി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.