'അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത്, ശാപ്പാട് കഴിച്ച് പോകണ്ടേ'; രാജേന്ദ്രനെതിരെ എംഎം മണി
'അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത്, ശാപ്പാട് കഴിച്ച് പോകണ്ടേ'; രാജേന്ദ്രനെതിരെ എംഎം മണി
ഇടുക്കി : ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനെതിരെ എം എം മണി രംഗത്ത്. രാജേന്ദ്രൻ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് താൻ സമയമാകുമ്പോൾ പറയാമെന്ന് എംഎം മണി വ്യക്തമാക്കി. ദേവികുളം മണ്ഡലം എന്നത് രാജേന്ദ്രന് സ്വന്തമല്ല. അദ്ദേഹത്തിൻറെ കുടുംബ സ്വത്തോ അല്ല.
ഉടുമ്പൻചോല മണ്ഡലം എന്നത് എൻറെ അച്ഛൻ മാധവൻറെ കുടുംബ സ്വത്ത് അല്ല എന്നാണ് എംഎംമണിയുടെ പ്രതികരണം . ജില്ലയിൽ അടുത്ത സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിനായി നിർത്തിയപ്പോൾ രാജേന്ദ്രൻ ജയിക്കുകയാണ് വേണ്ടത്.
അല്ലാതെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തികൾ അല്ല ചെയ്യേണ്ടതെന്നും എം എം മണി വിമർശിച്ചു. എസ് രാജേന്ദ്രന്റെ കാര്യത്തിൽ നടപടി സംസ്ഥാന കമ്മറ്റി കൈക്കൊള്ളും. തന്നെ പേടിച്ചാണ് പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുക്കാത്തത് രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ , അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കു ചേർന്ന് ആഹാരം കഴിച്ചിട്ട് പോകേണ്ടേ എന്ന് എം എം മണി ചോദിച്ചു. രാജേന്ദ്രന് എതിരെ തിരുവനന്തപുരത്ത് വച്ച് താൻ വളരെ മോശമായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു എന്നാൽ ഈ ആരോപണം തെറ്റാണെന്നും മണി പറഞ്ഞു.

അതേസമയം, രാജേന്ദ്രന് പാർട്ടിയിലെ മറ്റ് നേതാക്കളുമായും പാർട്ടിയുമായും ചില അഭിപ്രായ ഭിന്നതകൾ ഇതിനു മുന്നേ തന്നെ പുറത്തു വന്നിരുന്നു. സി പി എമ്മിനെ ഇടുക്കി ജില്ലാ സമ്മേളനം നിലവിൽ പുരോഗമിക്കുകയാണ്. എന്നാൽ, പാർട്ടി സമ്മേളനത്തിൽ ആദ്യം പങ്കെടുക്കുമെന്നും പാർട്ടിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഇടുക്കി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കില്ലെന്നാണ് പിന്നീട് വന്ന വാർത്ത. തനിക്ക് എതിരെയുളള നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളിൽ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇദ്ദേഹം പാർട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെ രാജേന്ദ്രൻ തീരുമാനം മാറ്റുകയായിരുന്നു.

സംഭവത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും കോടിയേരി പ്രതികരിച്ചിരുന്നു. അതേസമയം, ബ്രാഞ്ച് ഏരിയ സമ്മേളനങ്ങളിൽ നിന്നും ഇദ്ദേഹം വിട്ടു നിന്നിരുന്നു. ആയതിനാൽ തന്നെ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നത് മറ്റൊരു ചോദ്യമായി ഇടുക്കിയിൽ നിലനിന്നിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് ഇദ്ദേഹം തീരുമാനം വ്യക്തമാക്കിയിരുന്നത്.

അതേ സമയം, രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനവും ശുപാർശയും വന്നിരുന്നു. രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്കയായിരുന്നു.
നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം.

സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം പാർട്ടി നേതൃത്വവുമായി മാസങ്ങൾ നീണ്ട ഭിന്നതയിലായിരുന്നു രാജേന്ദ്രൻ. ഒരു തവണ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നുവട്ടം ദേവികുളം എംഎൽഎയുമായിരുന്നു ഇദ്ദേഹം. ഇടുക്കി മൂന്നാർ, മറയൂർ എന്നീ തോട്ടം മേഖലകളിൽ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ബന്ധമാണ് ഉളളത്.
Recommended Video

എന്നാൽ, തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ഇയാൾക്ക് മേലെ ഉയർന്നു. പിന്നാലെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നും കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ട മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് പാർട്ടി വിശദീകരണം തേടിയിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications