നിയമങ്ങൾ പാലിച്ചോ...ഇല്ലേങ്കിൽ പണി കിട്ടും; ക്യാമറാ കണ്ണുകളുമായി മോട്ടർ വാഹന വകുപ്പ്
നിയമങ്ങൾ പാലിച്ചോ...ഇല്ലേങ്കിൽ പണി കിട്ടും; ക്യാമറാ കണ്ണുകളുമായി മോട്ടർ വാഹന വകുപ്പ്
ഇടുക്കി: ജില്ലയിൽ നിരത്തുകളിൽ ഓടുന്ന വാഹനങ്ങൾക്ക് പിടി വീഴും. ഇനി മുതൽ നിയമ ലംഘനങ്ങൾ പിടികൂടാൻ മോട്ടർ വാഹന വകുപ്പിന്റെ പുതിയ തന്ത്രം. നിയമ ലംഘനങ്ങൾ പിടികൂടാൻ വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതിനാണ് മോട്ടർ വാഹന വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. കെൽട്രോണാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഇതിലൂടെ ജില്ലയിലെ എല്ലാവിധ നിയമലംഘനങ്ങളും കണ്ടെത്താൻ കഴിയുമെന്നും അത്തരത്തിലാണ് ക്യാമറകൾ സ്ഥാപിക്കുകയെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ജില്ലയിലെ 72 പ്രധാന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക. ഇതോടെ, ഹെൽമറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവർക്കും, അമിത വേഗം, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് ചെയ്യുന്നവർക്കും പിടി വീഴും.

പിടിക്കപ്പെട്ടു കഴിഞ്ഞാൽ കടുത്ത പിഴ ചുമത്തും. ഇത് നൽകേണ്ടിയും വരും. ഇല്ലാത്ത പക്ഷം നടപടികൾ സ്വീകരിക്കും. ഇന്നലെ കട്ടപ്പന - കുട്ടിക്കാനം പാതയിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരം സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ ശേഖരിക്കും.
അവ ജില്ലാതല കൺട്രോൾ റൂമിലേക്ക് കൈമാറും. ശേഷം അവിടെ നിന്ന് വാഹന ഉടമകൾക്ക് മെമ്മോ അയയ്ക്കും. വാഹനത്തിന്റെ ചിത്രം, തീയതി, സമയം, സ്ഥലം, നിയമ ലംഘനം എന്നിവയെല്ലാം വ്യക്തമാക്കിയുള്ള മെമ്മോ തപാൽ വഴിയാകും അയയ്ക്കുക. കൂടാതെ എസ് എം എസ് മുഖേനയും വാഹന ഉടമകളെ വിവരം അറിയിക്കും.
മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റെഡ് ലൈറ്റ് വൈലേഷൻ, സ്പീഡ് വൈലേഷൻ എന്നിങ്ങനെ 3 തരം ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. അതിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകളാകും ജില്ലയിൽ കൂടുതലായി സ്ഥാപിക്കുക. കേബിളിനു പകരം റഡാർ സംവിധാനത്തിലാകും ഇവയുടെ പ്രവർത്തനം എന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ പിന്നാലെ ആരംഭിച്ചു കഴിഞ്ഞു.
ഈ പദ്ധതി നടപ്പിലാകുന്നതോടെ ക്യാമറാ കണ്ണിലൂടെ നിയലംഘകരെ കണ്ടെത്താൻ സാധിക്കും. കൂടുതൽ പേർ പിഴ നൽകാൻ മടിച്ചെങ്കിലും നിയമം പാലിക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, ഡിസംബറിൽ ഈ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നാൽ, ഇത് നീണ്ടു പോകുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications