ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍ : 66 പേര്‍ കന്നിവോട്ടര്‍മാര്‍!
മൂന്നാര്‍: വിദൂര പോളിംഗ് സ്റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറകുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക്ക് പോളിംഗ് ജോലികള്‍ക്കായി ഇന്നലെ അതിരാവിലെതന്നെ പുറപ്പെട്ടത്. ഇടമലക്കുടിയില്‍ 2809 സമ്മതിദായകര്‍ വോട്ടവകശം വിനിയോഗിക്കും.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ
ഇടമലക്കുടി
സൊസൈറ്റികുടി
ട്രൈബല്‍
സ്‌കൂളിലെ
പോളിംഗ്ബൂത്തിലാണ്
ഏറ്റവും
കൂടുതല്‍
വോട്ടര്‍മാരുള്ളത്.
1092
പേര്‍
ഇവിടെ
സമ്മതിദായകാവകാശം
വിനിയോഗിക്കും.
31
നമ്പര്‍
പരപ്പയാര്‍
അംഗന്‍വാടി
പോളിംഗ്
ബൂത്തില്‍
299
പേരും
32-ാം
നമ്പര്‍
മുളകുതറകുടി
എല്‍
പി
സ്‌കൂള്‍
പോളിംഗ്
ബൂത്തില്‍
518
പേരും
വോട്ടവകാശം
വിനിയോഗിക്കും.
ഇടമലക്കുടിയില്‍
66
കന്നിവോട്ടര്‍മാരാണ്
ഉള്ളത്.
തിരഞ്ഞെടുപ്പ് വളരെ സുഖമായി നടക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.ജില്ലയില്‍ മുന്നണികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഉള്ളത്. വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ ജോര്‍ജ് പ്രതീക്ഷ പങ്കിടുമ്പോള്‍ മണ്ഡലം തരികെ പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്.