നെടുങ്കണ്ടം കൊലപാതകം: രണ്ടു പേർ കൂടി അറസ്റ്റില്‍, നടപടി എഎസ്ഐയ്ക്കും ഡ്രൈവര്‍ക്കുമെതിരെ!!
ഇടുക്കി: നെടുങ്കണ്ടം കൊലപാതക കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നെടുകണ്ടം പോലിസ് സ്റ്റേഷനിലെ ജീവനക്കാരായിരുന്ന എഎസ്ഐ റജിമോനേയും ഡ്രൈവര്‍ നിയാസിനേയുമാണ് ഏറ്റവും ഒടുവിൽ അറസ്റ്റുചെയ്തത്.
രാജ്കുമാറിന് നേരെ മൂന്നാം മുറ പ്രയോഗിച്ചത് എ എസ് ഐ റെജിമോനും ഡ്രൈവർ നിയാസുമാണെന്നാണ് കണ്ടെത്തൽ. ഇരുവരെയും നേരത്തെയും ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ഒന്നാം പ്രതി കെ എ സാബുവും, നാലാം പ്രതി സജീവ് ആന്റണിയും റെജിമോനെയും, നിയാസിനെയുംക്കുറിച്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
മനുഷ്യക്കടത്ത്: തൃശൂര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 12 പെണ്‍കുട്ടികളും നാട്ടിലേയ്ക്കു മടങ്ങി
രാജ്‌കുമാർ അനധികൃത കസ്റ്റിഡിയിൽ ഇരിക്കെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തിരുന്നെങ്കിലും മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് റെജിമോനും നിയാസിനും എതിരെ കൂടുതൽ തെളിവുകൾ ലഭിച്ചത്. നിലവിൽ ഏഴു പൊലീസുകാർ രാജ്കുമാറിനെ മർദിച്ചെന്നാണ് കണ്ടെത്തൽ. അതേ സമയം കൂടുതൽ ആളുകളിലേക്ക് അന്വേഷണം നടക്കുമെന്നാണ് സൂചന.