വിദേശഫണ്ടില്‍ കണ്ണ് വയ്ക്കണ്ട, നായിക്കിനു മാത്രമല്ല അമൃതാനന്ദമയിക്കും അദാനിക്കും വരെ മോദി പണിയും
കൃത്യമായ സമയത്ത് ലൈസന്‍സ് പുതുക്കാത്ത 11,319 സംഘടനകളുടെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ സംഘടനകള്‍ക്ക് ഇനി മുതല്‍ വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല.
ന്യൂഡല്‍ഹി : സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും മത സംഘടനകളുടെയും മറവില്‍ രാജ്യത്തേക്ക് കോടിക്കണക്കിന് രൂപയാണ് വിദേശത്തു നിന്ന് എത്തുന്നത്. മാതാ അമൃതാനന്ദമയി മുതല്‍ സക്കീര്‍ നായിക്ക് വരെയുള്ളവരുടെ സംഘടനകള്‍ക്ക് ഇത്തരത്തില്‍ പണം ലഭിക്കുന്നുണ്ട്. രാജ്യത്ത് തീവ്രവാദ ഭീഷണി ശക്തമാകുമ്പോള്‍ വിദേശത്തു നിന്ന് പണമെത്തുന്നതിന് കൂടുതല്‍ നിന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നു.
10,000 സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മോദി സര്‍ക്കാര്‍ 2015ല്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ 11,000 സന്നദ്ധ സംഘടനകള്‍ക്കു കൂടി സര്‍ക്കാരിന്റെ വക പിടിവീണിരിക്കുകയാണ്.
കൃത്യമായ സമയത്ത് ലൈസന്‍സ് പുതുക്കാത്ത 11,319 സംഘടനകളുടെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ സംഘടനകള്‍ക്ക് ഇനി മുതല്‍ വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല.

വിദേശ ഫണ്ട് ഇനി ഇല്ല
ലൈസന്‍സ് പുതുക്കുന്നതിന് ജൂണ്‍ 30 വരെ സമയം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെയാണ് സംഘടനകള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് റദ്ദാക്കിയ സംഘടനകളുടെ പേര് പുറത്തുവിട്ടു. നവംബര്‍ ഒന്നുമുതല്‍ ഇവയുടെ ലൈസന്‍സ് റദ്ദാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ലൈസന്‍സ് പുതുക്കാതെ പ്രമുഖ സംഘടനകള്‍
2010ലെ വിദേശ സഹായ നിയന്ത്രണ നിയമ പ്രകാരം ലൈസന്‍സ് പുതുക്കാത്തതില്‍ പ്രമുഖ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര സര്‍ക്കാരുമായും ഏറെ അടുത്ത ബന്ധമുള്ള വ്യവസായ ഭീമന് ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഫൗണ്ടേഷനും ലൈസന്‍സ് റദ്ദാക്കപ്പെട്ട സംഘടനകളില്‍ ഉള്‍പ്പെടുന്നുണ്ട്. ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യന്‍ ശാഖയായ ഓക്സ്ഫാം ട്രസ്റ്റ്, കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സലാം ബാലക് ട്രസ്റ്റ് എന്നിവയും ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.

വിവരങ്ങള്‍ കൈമാറാതെ 1700ലധികം സംഘടനകള്‍
അതേസമയം പൂര്‍ണ വിവരങ്ങള്‍ കൈമാറാത്ത 1736 സന്നദ്ധ സംഘടനകള്‍ ഉണ്ട്. ഇവയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി സൂചനകളുണ്ട്. ഇത്തരം സംഘടനകളെ ക്ലോസ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ഇവയെ സംരക്ഷിക്കാനാണെന്നാണ് ആരോപണം. മാതാ അമൃതാനന്ദമായി മഠം, രാമ കൃഷ്ണ മിഷന്, കൃഷ്ണ മൂര്‍ത്തി ഫൗണ്ടേഷന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എന്നിട്ടും അവഗണന
അതേസമയം പൂര്‍ണ വിവരങ്ങള്‍ കൈമാറിയ ടാറ്റ മെമ്മോറിയല്‍ ട്രസ്റ്റ് പോലുള്ളവയെയും ക്ലോസ്ഡ് കാറ്റഗറിയിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 500 ഓളം സംഘടനകള്‍ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു
2014 മുതല്‍ അധികാരത്തിലേറിയതു മുതല്‍ സന്നദ്ധ സംഘടനകളുടെ വിദേശ നിക്ഷേപത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2015ല്‍ വിദേശ സഹായ നിയന്ത്രണ നിയമ പ്രകാരം ലൈസന്‍സ് പുതുക്കാത്ത 10,000 സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയത് വിവാദമായി. മോദി സര്‍ക്കാര്‍ പിടിമുറുക്കിയതോടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ കഴിയുന്ന സംഘടനകളുടെ എണ്ണം 33,000ത്തില്‍ നിന്ന് 25,000 ആയി ചുരുങ്ങിയിട്ടുണ്ട്.

ലൈസന്‍സ് റദ്ദാക്കല്‍ തുടരുന്നു
സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ വിദേശ സഹായ നിയന്ത്രണ നിയമം അനുസരിച്ച് ലൈസന്‍സ് പുതുക്കണം. ഇതിന് സംഘനകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിന്റെ കൃത്യമായ കണക്കുകള്‍ കൈമാറേണ്ടതായി വരും. ഇതിനെ തുടര്‍ന്നാണ് സംഘടനകള്‍ ലൈസന്‍സ് പുതുക്കാതിരിക്കുന്നത്. കണക്കിലധികം പണം സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കണക്കില്‍പ്പെടാത്ത പണം
കോടിക്കണക്കിന് രൂപയാണ് സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തു നിന്ന് ലഭിക്കുന്നത്. സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നതിലും ഇരട്ടി പണമാണ് സവയ്ക്ക് വിദേശത്തു നിന്നു ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് സംഘടകള്‍ക്കു നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്
വിവാദ ഇസ്ലാമിക് പ്രാസംഗികന് സക്കീര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരെ വിദേശ ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തി വരികയാണ്. തീവ്രവാദ ബന്ധം സംശയിക്കപ്പെട്ടതോടെയാണ് സക്കീര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications