4 ദിവസത്തിനിടെ 12 റാലികൾ, ബിഹാറിൽ 'മോദി മാജിക്' എൻഡിഎയെ തുണക്കുമോ?കണക്കുകൾ പറയുന്നത്
പട്ന; നവംബർ 3 നാണ് ബിഹാറിൽ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ്. സംസ്ഥാത്ത് തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എൻഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി മോദിയാണ് പ്രചരണങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. 4 ദിവസത്തിനിടെ 12 റാലികളിലാണ് മോദി പങ്കെടുത്തത്.
2015 ൽ മോദി സംസ്ഥാനത്ത് 31 റാലികളിലായിരുന്നു പങ്കെടുത്തത്. അന്ന് മത്സരിച്ച 157 സീറ്റുകളിൽ ബിജെപി വിജയിച്ചത് 53 സീറ്റുകളിലായിരുന്നു. അതേസമയം 2015 ൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്ന ജെഡിയു ഇത്തവണ എൻഡിഎയ്ക്കൊപ്പമാണ്.ഈ സാഹചര്യത്തിൽ ഇക്കുറി എൻഡിഎയ്ക്ക് വെന്നിക്കൊടി പാറിക്കാൻ മോദി മാജിക് സഹായിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പ്രധാനമന്ത്രി റാലി നയിക്കുന്ന 12 ജില്ലകളിൽ 2015ൽ ബിജെപി-ജെഡിയുമാണ് മുന്നിട്ട് നിന്നത്. അതായത് ഈ ജില്ലകളിൽ 110 സീറ്റുകളിൽ പകുതിയും.ഒക്ടോബർ 23 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ആദ്യത്തെ റാലി റോഹ്താസ് ജില്ലയിലെ സസാരാമിലായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴ് സീറ്റുകളിൽ രണ്ടെണ്ണം ജെഡി-യു നേടിയിരുന്നു. ഭാഗൽപൂർ ജില്ലയിലും 2015 ൽ ഏഴ് നിയമസഭാ വിഭാഗങ്ങളിൽ മൂന്നെണ്ണം ജെഡി-യു നേടി.
ഒക്ടോബർ
28
ന്
മോദി
റാലി
നടത്തിയ
ആർജെഡി
കോട്ടയായി
കണക്കാക്കപ്പെടുന്ന
മുസാഫർപൂർ
ജില്ലയിൽ
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പിൽ
പതിനൊന്ന്
സീറ്റുകളിൽ
മൂന്നെണ്ണം
ബിജെപി
നേടിയിരുന്നു.
നവംബർ
മൂന്നിന്
പ്രധാനമന്ത്രി
റാലിയെ
അഭിസംബോധന
ചെയ്യാൻ
പോകുന്ന
വെസ്റ്റ്
ചമ്പാരനിൽ
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പിൽ
ബിജെപി
അഞ്ചും
ജെഡിയു
ഒമ്പത്
സീറ്റുകളിൽ
ഒരു
സീറ്റും
നേടി.
മത്സരിച്ച സീറ്റുകളിൽ 33 ശതമാനം മാത്രമേ ബിജെപിക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളൂവെങ്കിലും 2015 ൽ പ്രധാനമന്ത്രി റാലികളെ അഭിസംബോധന ചെയ്ത 45 ശതമാനം നിയമസഭാ സീറ്റുകളിലും പാർട്ടി വിജയിച്ചിരുന്നു. 2015 ൽ 80 സീറ്റുകളുമായി ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 71 സീറ്റുകളുമായി ജെഡി-യു രണ്ടാം സ്ഥാനത്തെത്തി.