കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 12കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

  • By Sandra
Google Oneindia Malayalam News

ലക്‌നൗ: മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 12കാരിയെ കൂട്ടമാനഭംത്തിനിരയാക്കി. അഞ്ച് പേര്‍ ചേര്‍ന്ന് വീട്ടിലെത്തി മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിലാണ് സംഭവം.

വീട്ടിലേയ്ക്ക് അതിക്രമിച്ചു കടന്ന 12 പേരോളം വരുന്ന അക്രമികള്‍ വീട്ടില്‍ മോഷണം നടത്തിയ ശേഷമായിരുന്നു വീട്ടുകാരെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 600 മീറ്റര്‍ അകലെ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

 പീഡനം

പീഡനം

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബന്ദിയാക്കിയത്

ബന്ദിയാക്കിയത്

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം വിലപിടിപ്പുള്ള കവര്‍ന്ന ശേഷം മാതാപിതാക്കളെ ബന്ദിയാക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമം തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചതോടെയായിരുന്നു മാതാപിതാക്കളെ ബന്ദിയാക്കിയത്.

കോളിളക്കം

കോളിളക്കം

ജൂലൈയില്‍ കൗമാരപ്രായക്കാരിയും ഹൈവേയില്‍ വച്ച് പീഡനത്തിനിരയായത് രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തെ രാഷ്ട്രീയ ഗൂഡാലോചനയെന്ന് ആരോപിച്ച ഉത്തര്‍പ്രദേശ് അസംഖാന്റെ പരാമര്‍ശത്തെ തുടര്‍ന്ന് കേസന്വേഷണത്തില്‍ സുപ്രീം കോടതി കോടതി മേല്‍നോട്ടം വഹിക്കമമെന്ന അഭ്യര്‍ത്ഥനയുമായി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു.

വീട് കൊള്ളയടിച്ചു

വീട് കൊള്ളയടിച്ചു

വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ പന്ത്രണ്ടോളം പേരാണ് വീട് കൊള്ളയടിച്ച ശേഷം മാതാപിതാക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

അക്രമികള്‍

അക്രമികള്‍

പെണ്‍കുട്ടിയെക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച പിതാവിനെ അക്രമികള്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. അക്രമത്തിനിടെ പിതാവിന്റെ തലയ്ക്ക് പരിക്കേറ്റു.

English summary
12 year old girl attacked after parents held as hostages. The medical examination in girl confims rape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X