കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരിയുടെ തല വെട്ടിയെടുത്തു; മാറ് വെട്ടിപ്പിളര്‍ത്തി, മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി, ജനം തെരുവില്‍

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. തല വെട്ടിയെടുക്കുകയും മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ പോലീസ് ഇതുവരെ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

പോലീസിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് ദേശീയതലത്തില്‍ വാര്‍ത്തയായത്. നൂറോളം പേര്‍ ബിഹാറിലെ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊരു കഥയാണ്. കുടുംബത്തിന്റെ നിലപാടില്‍ സംശയമുണ്ടെന്ന് പോലീസ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

തല വെട്ടിയെടുത്ത നിലയില്‍

തല വെട്ടിയെടുത്ത നിലയില്‍

തല വെട്ടിയെടുത്ത നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചിരിക്കുന്നു. മാറില്‍ ആഴത്തില്‍ വെട്ടിയ മുറിവുണ്ട്. ബിഹാറിലെ ഗയയിലാണ് സംഭവം. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവരെ ആരെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ല.

ബലാല്‍സംഗം ചെയ്യപ്പെട്ടു

ബലാല്‍സംഗം ചെയ്യപ്പെട്ടു

ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 111 കിലോമീറ്റര്‍ അകലെയാണ് ഗയ. പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് കുടുംബം പറയുന്നു. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കുന്നില്ല.

ഡിസംബര്‍ 28ന് കാണാതായി

ഡിസംബര്‍ 28ന് കാണാതായി

ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുവരി ആറിനാണ് മൃതദേഹം അഴുകിയെ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ വേളയില്‍ തന്നെ കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുത്തില്ലെന്ന കുടുംബം ആരോപിക്കുന്നു.

 പോലീസ് പറയുന്നത് മറ്റൊരു കഥ

പോലീസ് പറയുന്നത് മറ്റൊരു കഥ

പോലീസ് പറയുന്നത് മറ്റൊരു കഥയാണ്. 28ന് പെണ്‍കുട്ടിയെ കാണാതായി എന്ന് പരാതി ലഭിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 31 പെണ്‍കുട്ടി തിരിച്ചെത്തിയെന്ന് മാതാവും സഹോദരിയും അറിയിച്ചുവെന്ന് പോലീസ് ഓഫീസര്‍ രാജീവ് മിശ്ര പറയുന്നു. എന്നാല്‍ ഡിസംബര്‍ 31ന് രാത്രി പത്ത് മണിക്ക് പെണ്‍കുട്ടിയെ ഒരു യുവാവിനൊപ്പം പിതാവ് അയക്കുകയായിരുന്നു.

 യുവാവ് കസ്റ്റഡിയില്‍

യുവാവ് കസ്റ്റഡിയില്‍

പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒരുമിച്ച് പോയെന്ന് സമ്മതിച്ച പ്രതി കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കുന്നു. ഇയാളുടെ മൊബൈല്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. പെണ്‍കുട്ടിയുമായി പോയ ശേഷം ഇയാള്‍ പ്രദേശത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസിന് ബോധ്യമായി.

ദുരഭിമാന കൊലയോ

ദുരഭിമാന കൊലയോ

ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അത്തരം കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കൂവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിലുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. ദുരഭിമാന കൊലയാണോ എന്നും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി: നാല് പാര്‍ട്ടികള്‍ പുറത്തേക്ക്, തീരുമാനം ഉടന്‍അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി: നാല് പാര്‍ട്ടികള്‍ പുറത്തേക്ക്, തീരുമാനം ഉടന്‍

English summary
Protests In Bihar's Gaya After Teen Found Beheaded, Family Alleges Rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X