16കാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200ഓളം പേര്‍ക്ക്, നേരിട്ടത് ക്രൂരപീഡനം; വലയിലായത് വമ്പന്‍ സെക്‌സ് റാക്കറ്റ്
ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ സെക്‌സ് റാക്കറ്റിനെ വലയിലാക്കി പൊലീസ്. പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ 200 ല്‍ അധികം പേര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത സെക്‌സ് റാക്കറ്റ് സംഘമാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് ഈ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു. ഇനിയും ഒരാൾ കൂടെ അറസ്റ്റിലാവാനുണ്ട്. വിശദാംശങ്ങളിലേക്ക്. . .
തമിഴ്‌നാടിനെ ഞെട്ടിച്ചു
അച്ഛന്‍ മരിച്ച 16കാരിയെയാണ് സംഘം ഇടപാടുകാര്‍ക്ക് വന്‍ തുകയ്ക്ക് വേണ്ടി എത്തിച്ചു നല്‍കിയത്. പെണ്‍കുട്ടിയുടെ ക്രൂര പീഡനമാണ് നേരിട്ടതെന്ന് അന്വേഷണത്തില്‍ നിന്ന് പൊലീസിന് വ്യക്തമായി. 12 മുതല്‍ പെണ്‍കുട്ടി പീജഡനം അനുഭവിക്കുകയാണെന്നാണ് കണ്ടെത്തിയത്. അച്ഛന്റെ സഹോദരിയാണ് 200ഓളം പേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയത്.
മനുഷ്യക്കടത്ത്
മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്്. ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിതകള്‍ വലയിലാകുന്നത്. പണം ലക്ഷ്യമിട്ടാണ് പിതൃസഹോദരി ഇടപാടുകാര്‍ക്ക് എത്തിച്ച് നല്‍കിയത്.
12 വയസില്‍
നാല് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുന്നത്. അമ്മയ്ക്ക് മാനസിക ദൗര്‍ബല്യം നേരിടുന്നതിനെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 12 വയസായതോടെ അന്നലക്ഷമി ഇടപാടുകാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു.
ലൈംഗിക തൊഴിലാളി
കൂടുതല്‍ പണം ലക്ഷ്യമിട്ട് പെണ്‍കുട്ടിയെ സുമതി എന്ന ലൈംഗിക തൊഴിലാളിയുടെ അടുത്ത് എത്തിച്ചു. തുടര്‍ന്ന് പണവും മൊബൈല്‍ ഫോണുകളും നല്‍കി പെണ്‍കുട്ടിയെ സംഘത്തിന്റെ വരുതിയിലാക്കുകയായിരുന്നു. പിന്നീട് ലോറിത്താവളങ്ങളില്‍ അടക്കം പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ആംബുലന്‍സില്‍
ഡ്രൈവറാലയ ശരവണ ബാബു എന്നയാളായിരുന്നു പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വിവിധയിടങ്ങളില്‍ എത്തിച്ച് നല്‍കിയത്. സുമതി, സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കും പെണ്‍കുട്ടിയെ കൈമാറി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു.
അറസ്റ്റിലാവാനുള്ളത്
സംഘത്തിലെ ഒരു ഓട്ടോ ഡ്രൈവറും കൂടെ ഇനി അറസ്റ്റിലാവാനുണ്ട്. പെണ്‍കുട്ടിയെ ആരൊക്കെ പീഡിപ്പിച്ചു എന്ന് സംബന്ധിച്ചുള്ള വിവരങ്ങളും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്,
സത്യപ്രതിജ്ഞ ചെയ്‌തത് പിപിഇ കിറ്റ് ധരിച്ച്; വണ്ടൂര്‍ പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു
ഉത്ര മോഡല്‍ കൊലപാതകം ഉദാഹരണമാക്കി, കൊല്ലപ്പെടുമെന്ന് പലവട്ടം പറഞ്ഞു; അരുണിനെതിരെ നിര്‍ണായക മൊഴി
തൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെ
സ്വന്തം മക്കളെ റോഡിലുപേക്ഷിച്ച് മാതാവ് കാമുകനൊപ്പം ഒളിച്ചോടി, മുട്ടന്‍പണി കൊടുത്ത് പൊലീസ്
കൊവിഡിനേക്കാളും നിപയേക്കാളും മാരകമായ ഒരു വൈറസ്, പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അശോകൻ ചരുവിൽ